Categories
ബസ് അപകടത്തിൽ മരിച്ച ഡ്രൈവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അവസാനമായി ഒരുനോക്ക് കാണാൻ നാട്ടുകാർക്ക് ഒപ്പം ബസ് തൊഴിലാളികളും
തിങ്കളാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് ബസ് അപകടത്തിൽ മറിഞ്ഞത്
Trending News
രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; യുവതിയുടെ വിയോഗത്തിൽ നാടാകെ ദുഃഖത്തിലായി
നഷ്ട പരിഹാരം പത്ത് കോടി നല്‍കണം, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലൻ്റെ വക്കീല്‍ നോട്ടീസ്
അജ്മീറിലെ മസ്ജിദിനുള്ളില്‍ മുഖംമൂടി ധാരികള്‍ കയറി; ഇമാമിനെ അടിച്ചു കൊന്നു, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മധൂർ / കാസർകോട്: ദേശീയപാത മാവുങ്കാൽ, ചാലിങ്കാലിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച ഡ്രൈവർക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മന്നിപ്പാടി, വിവേകാനന്ദ നഗറിലെ ചേതൻ കുമാർ ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് അപകടത്തിൽ ബസ് മറിഞ്ഞത്.
Also Read
മംഗലരുവിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസ് ആണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. മോട്ടോർ വാഹന വകുപ്പും പോലീസും അന്വേഷണം നടത്തി വരികയാണ്.
ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി ടോൽ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കാൽ, മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ ആണ് ബസ് തലകീഴായി മറിഞ്ഞത്. ബസിനടിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാരെ നാട്ടുകാരും ഫയർഫോഴ്‌സും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ബസിൻ്റെ ഡ്രൈവറായിരുന്ന ചേതൻ കുമാർ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു. മൃതദേഹം കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും വീട്ടിലും പൊതുദർശനത്തിന് വച്ചിരുന്നു. ബി.എം.എസ് പ്രവർത്തകനാണ്. മന്നിപ്പാടി വിവേകാനന്ദ നഗറിലെ ശശിധരൻ- കുസുമം ദമ്പതികളുടെ മകനാണ്. സുനിൽ കുമാർ, ഉഷ, ഷൈലജ, നിഷ എന്നിവർ സഹോദരങ്ങളാണ്.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre