Categories
തൃശൂർ പൂരവിളംബരം ഭക്തിനിർഭരം, സാമ്പിള്‍ കെങ്കേമം; വെള്ളിയാഴ്ച പൂരോത്സവം
പൂരത്തിൻ്റെ വിളംബരം വ്യാഴാഴ്ച രാവിലെ ആരംഭിച്ചു
Trending News
വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്ക് സുഹൃത്തുക്കളുടെ ആഘോഷ യാത്ര; പിന്നാലെ വന്ന യാത്രക്കാർ ചോദ്യം ചെയ്തതും നടുറോഡിൽ കൂട്ടത്തല്ല്
യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും; സ്കൂൾ പഠനം ഓൺലൈൻ ആക്കി, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം
കാസർകോട് ഡ്രോണ്‍ തകര്‍ന്നു വീണതിൽ ദുരൂഹത നീങ്ങി; പൊലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഇതാണ്
പ്രസിദ്ധമായ തൃശൂർ പൂരത്തിൻ്റെ വിളംബരം വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സമാപനം കുറിച്ച് പൂരം വെള്ളിയാഴ്ച നടക്കും. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി ഭഗവാനെ വണങ്ങി ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തും. വെള്ളിയാഴ്ച രാവിലെ കണിമംഗലം ശാസ്താവിൻ്റെ പൂരമാണ് ആദ്യമെത്തുക.
Also Read
പിന്നാലെ, ഘടക പൂരങ്ങളുടെ വരവായി. തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് രാവിലെ പത്തരയോടെ തുടക്കമാകും. കോങ്ങാട് മധു പഞ്ചവാദ്യം നയിക്കും. ഉച്ചയ്ക്ക് 12നാണ് പാറമേക്കാവിൻ്റെ പൂരം പുറപ്പാട്.ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയന് മാരാര്‍ പ്രമാണിയാകും. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ തിരുവമ്പാടിയുടെ മേള പ്രമാണത്തിന് നെടുനായകത്വം വഹിക്കും.
ചരിത്ര പ്രസിദ്ധമായ കുടമാറ്റം വൈകിട്ട് അഞ്ചിന് നടക്കും. രാത്രി പൂരങ്ങള്‍ ആവര്‍ത്തിക്കും .ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്. തുടര്‍ന്ന് തിരുവമ്പാടിയുടെയും പാറമേക്കാവിൻ്റെയും പകല്‍പ്പൂരം. അന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ വടക്കുന്നാഥന് മുന്നില്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയും. മുപ്പത് മണിക്കൂറിലേറെ നീളുന്ന പൂരം ഇതോടെ സമാപിക്കും.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre