Categories
സംവിധായകന് സച്ചിക്ക് ശസ്ത്രക്രിയക്കിടെയല്ല ഹൃദയാഘാതമുണ്ടായത്; സച്ചിയെ ബോധം കെടുത്തിയിരുന്നില്ല; വെളിപ്പെടുത്തലുമായി ചികിത്സിച്ച ഡോക്ടർ
ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചിരുന്നു.
Trending News
നൊമ്പരമായി ഈ വിജയം; അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം, ഒമ്പത് എ പ്ലസും ഒരു എയും
പാതിരാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ കൈകാര്യം ചെയ്തതായി പരാതി
പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തതിൽ വിവാദം; നടപടി ഉണ്ടാകുമെന്നും ഡി.സി.സി
ഇന്നലെ അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന് ഹൃദയാഘാതമുണ്ടായത് ശസ്ത്രക്രിയക്കിടയിലാണെന്ന ആരോപണം നിഷേധിച്ചു ഡോക്ടർ. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മണിക്കൂർ കഴിഞ്ഞാണ് ഹൃദയാഘാതമുണ്ടായതെന്ന് സച്ചിദാനന്ദനെ ചികിത്സിച്ച ഡോ പ്രേംകുമാർ പറഞ്ഞു.
Also Read
സച്ചിദാനന്ദന് രണ്ട് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നുവെന്നും ആദ്യ ശസ്ത്രക്രിയക്ക് ശേഷം ഭാര്യയോടും മറ്റു ആരോഗ്യ പ്രവർത്തരോടും സംസാരിച്ചിരുന്നതായും ഡോ പ്രേംകുമാർ പറഞ്ഞു. ‘രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചിരുന്നു.
ശസ്ത്രക്രിയക്ക് വേണ്ടി സച്ചിയെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്കിടയില്‍ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. 11.50 വരെയും സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാര്‍ട്ട് നിലച്ച് പോയത്. ഞങ്ങള്‍ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി’, ഡോ പ്രേംകുമാർ പറഞ്ഞു.
സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദൻ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചു ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre