Categories
Kerala news trending

ഇത് കേരളമാണ്, ഇവിടെയാർക്കും ഇ.ഡിയെ ഭയമില്ല; സമൻസിന് എതിരെ തോമസ് ഐസക് വീണ്ടും ഹൈക്കോടതിയിൽ

എനിക്ക് അവസാനത്തെ ചാൻസ് തന്നിരിക്കുകയാണ് എന്നതാണ് ഇ.ഡിയുടെ ഭീഷണി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസ് ചോദ്യം ചെയ്‌ത്‌ മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ ഇടത് സ്ഥാനാർഥിയുമായ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ ഒന്ന് തിങ്കളാഴ്‌ച കോടതി കേസ് പരിഗണിക്കും. ഇ.ഡി ഭീഷണിക്കെതിരെ നിയമപരമായ വഴികൾ സ്വീകരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

ഏപ്രിൽ രണ്ടിന് ഹാജരാകൻ ആവശ്യപ്പെട്ടാണ് ഇ.ഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയത്. “you are given one more opportunity to appear before the Investigating officer on 2.04.2024 tender evidence” എനിക്ക് അവസാനത്തെ ചാൻസ് തന്നിരിക്കുകയാണ് എന്നതാണ് ഇ.ഡിയുടെ ഭീഷണി. ഹർജി തള്ളി ഹാജരാകാൻ ഹർജിക്കാരനോട് നിർദ്ദേശിക്കണം എന്ന് പറഞ്ഞ് ഇ.ഡി സമർപ്പിച്ച അഡീഷണൽ അഫിഡവിറ്റ് വിശദമായി കേൾക്കാൻ മെയ് 22ന് കേസ് വെച്ചിരിക്കുകയാണ്.പിന്നെന്തിനാണ് ഇക്കഴിഞ്ഞ ബുധനാഴ്‌ച രാത്രി വൈകി ഏപ്രിൽ രണ്ടിന് ഹാജരാകാൻ ഇ.ഡിനോട്ടീസ് നൽകിയതെന്ന് തോമസ് ഐസക് ചോദിച്ചു.

രണ്ടിലേറെ കൊല്ലം ചികഞ്ഞിട്ട് കാണാത്ത എന്ത് തേടിയാണ് ഈ തിരക്ക്? പ്രശ്നം ഏപ്രിൽ 26 ആണ്. തെരഞ്ഞെടുപ്പിന് മുമ്പ് നാടകം കളിക്കലാണ് ഉന്നം. ഇത് ബഹുമാനപ്പെട്ട കോടതിയോട് പറയും. കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് കോടതി കേസ് പരിഗണിക്കും. ഈ ഭീഷണിക്കെതിരെ നിയമപരമായ വഴികൾ സ്വീകരിക്കും. പേടിപ്പിച്ച് മുട്ടുകുത്തിക്കാമെന്ന് കരുതണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

ഇത് കേരളമാണെന്നും ഇവിടെയാർക്കും ഇ.ഡിയെ ഭയമില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. മസാലബോണ്ട്- കിഫ്ബി കേസിൽ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമൻസ് അയയ്ക്കുന്നത്. ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹർജി സമർപ്പിച്ചിട്ടുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥിയാണ് താനെന്ന് ഐസക് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള സമൻസ് തന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താണ് ആണെന്നും ഐസക് പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest