Trending News
ഞെട്ടിക്കുന്ന മോഷണ മുതലുകള്‍, പള്ളിയില്‍ കവർച്ച നടത്തിയ വയോധികൻ്റെ വീട്ടിൽ; കണ്ടെത്തിയത് പോലീസ് പരിശോധിച്ചപ്പോള്‍
ഐ.സി.യു പീഡനക്കേസ്; ഡോ. പ്രീതക്കെതിരെയും അന്വേഷണം, ഡോ. പ്രീതയെ കുറ്റവിമുക്ത ആക്കിയ റിപ്പോർട്ടിൽ പൊരുത്തക്കേട് ഉണ്ടെന്ന് സമരസമിതി
പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; ആണ്‍സുഹൃത്ത് തൃശൂര്‍ സ്വദേശിയെന്നും ഇന്‍സ്റ്റഗ്രാം പരിചയമെന്നും സൂചന
വയനാട്ടിൽ കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തു. ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്നാണ് കൂടുതൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. 167 കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. ബി.ജെ.പി പ്രാദേശിക നേതാവ് വി.കെ ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്. കിറ്റുകൾ സേവാഭാരതിയുടേത് ആണെന്നാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിൻ്റെ വിശദീകരണം.
Also Read
450 രൂപ വില വരുന്ന കിറ്റുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഏത് സാഹചര്യത്തിലാണ് കിറ്റുകൾ ഇവിടെ എത്തിയത് എന്നതിൽ അന്വേഷണം നടക്കും. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം കിറ്റുകൾ വിതരണം ചെയ്‌ത് വോട്ട് സ്വാധീനിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് കുറ്റപ്പെടുത്തി.
കിറ്റ് സേവാഭാരതിയുടേത് ആണെന്നും വിഷുവിന് വിതരണം ചെയ്യാൻ വെച്ചിരുന്ന കിറ്റായിരുന്നുവെന്നും ബി.ജെ.പി മണ്ഡലം ട്രഷറർ വേണുഗോപാൽ പറഞ്ഞു. വിഷു കഴിഞ്ഞ് കിറ്റ് കിട്ടിയതു കൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്‌താൽ മതിയെന്ന് സേവാഭാരതി നിർദേശം നൽകി. തുടർന്നാണ് വി.കെ ശശിയുടെ വീട്ടിൽ കിറ്റ് സൂക്ഷിച്ചതെന്ന് വേണുഗോപാൽ പറഞ്ഞു.
പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് കൂടുതൽ കിറ്റുകൾ പിടിച്ചിരിക്കുന്നത്. ഓരോന്നും അഞ്ചു കിലോ വീതമെങ്കിലും തൂക്കം വരുന്നതാണ്. 11 സാധനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്.
നേരത്തെ വയനാട് ബത്തേരിയിൽ അവശ്യ സാധനങ്ങളടങ്ങിയ 1500ഓളം കിറ്റുകൾ പിടിച്ചെടുത്തിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് കിറ്റുകൾ എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre