Trending News
മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..
കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്
അജ്മീര്‍ പള്ളിയിലും സംഘപരിവാര്‍, അമ്പലം പൊളിച്ച് പണിതതെന്ന് ആരോപണം; പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന് മേയര്‍
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ്. സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന് ഇ.ഡി നോട്ടീസ് അയച്ചു. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
Also Read
അതേസമയം, സമൻസ് ലഭിച്ചിട്ടില്ലെന്നാണ് എം.എം വർഗീസ് പറയുന്നത്. കരുവന്നൂർ കേസിൽ നേരത്തെ മൂന്നുതവണ എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. പാർട്ടിയുടെ അറിവോട് കൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.
എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്ന് ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചു വരികയാണ്.
കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇ.ഡി നൽകിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ കടുത്ത നടപടികളിലേക്ക് ഇ.ഡി കടക്കുന്നത്. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് എം.എം വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇ.ഡി ഒരുങ്ങുന്നത്. കേസിൽ കൂടുതൽ നേതാക്കളെ നോട്ടീസ് നൽകി വിളിച്ചു വരുത്തിയേക്കും എന്നാണ് ഇ.ഡി വൃത്തങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരം.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre