Categories
കാരുണ്യ യാത്ര നിര്‍ത്താൻ ഒരുങ്ങി ബസുടമ വിദ്യാധരന്; ആർ.ടി.ഒ അധികൃതരുടെ നിരുത്തരവാദ സമീപനമാണ് കാരണം
രാഷ്ട്രീയ സ്വാധീനത്താല്‍ പെര്‍മിറ്റുകള്‍ വാരികോരി കൊടുത്തു വ്യവസായത്തെ തകര്‍ക്കുകയാണ്
Trending News
മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..
കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്
കാഞ്ഞങ്ങാട് കമ്പല്ലൂരിൽ ഭാര്യക്ക് നേരെ ഐസ്ക്രീം ബോൾ ആസിഡ് ആക്രമണം; പരിക്കേറ്റ മകൻ്റെ നില ഗുരുതരം, പ്രതി അറസ്റ്റിൽ
കാഞ്ഞങ്ങാട് / കാസർകോട്: എട്ടുവര്‍ഷമായി എല്ലാമാസവും ഒന്നാം തീയതി കാരുണ്യ യാത്ര നടത്തി രോഗികള്‍ ഉള്‍പ്പെടെ ദുരിതത്തിലായവരെ ചേര്‍ത്തുപിടിക്കുന്ന മൂകാംബിക ബസിൻ്റെ കാരുണ്യ യാത്ര തുടരണോയെന്ന് ആലോചിക്കുകയാണ് ഉടമ കാട്ടൂര്‍ വിദ്യാധരന്. ആര്.ടി ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപനത്തില്‍ ആണ് കാരുണ്യ യാത്ര നിര്‍ത്താണ് ഒരുങ്ങുന്നത്.
Also Read
82 കാരുണ്യ യാത്രകള്‍ നടത്തി 50 ലക്ഷത്തിലേറെ രൂപ ചികിത്സ സഹായം ഉള്‍പ്പെടെ നല്കി ബസ് വ്യവസായം ബിസിനസ് എന്നതിനപ്പുറം സമൂഹത്തെ ചേര്‍ത്തുപിടിക്കാന്‍ കൂടി ഉപയോഗപ്പെടുത്തുന്ന വിദ്യാധരന് മനസ് മടുത്തിരിക്കുകയാണ്.
ഒരു മാനദണ്ഡവുമില്ലാതെ രാഷ്ട്രീയ സ്വാധീനത്താല്‍ പെര്‍മിറ്റുകള്‍ വാരികോരി കൊടുത്തു വ്യവസായത്തെ തകര്‍ക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് വിദ്യാധരന് പറയുന്നത്.
കാരുണ്യ യാത്ര നടത്തുന്ന സമയത്ത് പോലും മുന്നിലും പിന്നിലും ബസുകളിട്ട് തങ്ങളുടെ വഴി തടയുകയാണ് ഉദ്യോഗരെന്നാണ് പരാതി. അടുത്തിടെ ചെറുപുഴ, പാണത്തൂര്‍ റൂട്ടില്‍ അനുവദിച്ച ബസിന് തൻ്റെ ബസിൻ്റെ തൊട്ടുമുന്നിലാണ് സമയം നല്‍കിയതെന്ന് വിദ്യാധരന് പറയുന്നു. ഈ സാഹചര്യത്തില്‍ അടുത്ത കാരുണ്യ യാത്ര നടത്തി ഈ സേവനം അവസാനിപ്പിക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വിദ്യാധരന് പറയുന്നു.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre