Trending News
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിൻ്റെ ഐ.ടി കമ്പനി ജീവനക്കാരി അമ്മ ജീവനൊടുക്കി; കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും കാരണമെന്ന് പോലീസ്
ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്
ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ രാകേഷ് പാണ്ഡെയുടെ മാര്‍ക്ക് ജിഹാദ് പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. രാകേഷ് പാണ്ഡെയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.
Also Read
ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐയും, എ.ഐ.എസ്.എഫുമാണ് പ്രഫസര്‍ രാകേഷ് പാണ്ഡെയുടെ പ്രസ്താവന വെറുപ്പിന്റേയും വര്‍ഗീയതയുമാണെന്ന പ്രതികരണവുമായി പ്രതിഷേധം ഉയര്‍ത്തിയത്. രാകേഷ് പാണ്ഡെയെ സസ്പെന്‍ഡ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
നേരത്തെ, രാകേഷ് പാണ്ഡെയുടെ പ്രസ്താവനയെ ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ തള്ളിയിരുന്നു. എല്ലാവര്ക്കും തുല്യപരിഗണയാണ് നല്‍കുന്നത്. ഈ വര്‍ഷവും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം പൂര്‍ത്തിയാക്കിയതെന്നും രജിസ്ട്രാള്‍ വികാസ് ഗുപ്ത വ്യക്തമാക്കി. ആദ്യ കട്ട് ഓഫ് അനുസരിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ കോളജുകളിലേക്ക് അപേക്ഷിച്ച 60,904 വിദ്യാര്‍ത്ഥികളില്‍ 46,054 പേര് സി.ബി.എസ്ഇ ബോര്‍ഡില്‍ നിന്നുള്ളവരാണെന്നും രജിസ്ട്രാര്‍ പറഞ്ഞു.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre