Trending News
പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തതിൽ വിവാദം; നടപടി ഉണ്ടാകുമെന്നും ഡി.സി.സി
പതിനെട്ടാം തവണയും നൂറുമേനി വിജയം; പി.ബി.എം കാസർകോടിന് തന്നെ അഭിമാനം; വിദ്യാർത്ഥികളെ അനുമോദിച്ചു
പ്രണയ പകയില്‍ അരുംകൊല; വിഷ്ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്ച, വീഡിയോ കോള്‍ വഴി സംസാരിക്കുമ്പോള്‍ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് കേസ്
തിരുവനന്തപുരം: ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ വി.എൻ ഉദയകുമാർ ബി.ജെ.പിയിൽ ചേരും. ഉദയകുമാറിനൊപ്പം 18 കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പിയിലേക്ക്.
Also Read
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വിഭാഗക്കാരാണ് ഉദയകുമാറും വട്ടിയൂർക്കാവ് നിന്നുള്ള പ്രവർത്തകരും. കണ്ണൂരിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സി.രഘുനാഥ് വഴിയാണ് ചർച്ചകൾ നടന്നത്. തിരുവനന്തപുരത്തെ എൻ.ഡി.എ ഓഫിസിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെയും സാന്നിധ്യത്തിൽ ഇവർ അംഗത്വം സ്വീകരിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡി.സി.സി പ്രസിഡണ്ട് പാലോട് രവി ലക്ഷങ്ങൾ കട്ടുവെന്ന് ആരോപണം ഉന്നയിച്ച ആളാണ് വി.എൻ ഉദയകുമാർ. പിരിച്ചെടുത്ത 92 ലക്ഷം രൂപ എവിടെപ്പോയി? ജോഡോ യാത്രയിൽ പിരിച്ചെടുത്ത പണത്തിന് കണക്കില്ല എന്നും അഴിമതി നടത്തുന്നവർക്കെ കോൺഗ്രസിൽ നിൽക്കാനാകു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുമ്പ് കെ.പി.സി.സി ജംബോ പട്ടികക്കെതിരെയും ഉദയകുമാർ കോടതിയെ സമീപിച്ചിട്ടുണ്ട്. പിന്നീട് അന്നത്തെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചതും വലിയ വാർത്തയായിരുന്നു.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre