Trending News
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; കുറ്റിക്കോലിൽ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു, ദുഖത്തിലായി മലയോര നാട്
രാഹുലിൻ്റെ കാറില്‍ രക്തക്കറ; പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മറ്റൊരു നിര്‍ണായക തെളിവ്, ഫോറന്‍സിക് പരിശോധന
ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് അറുപത് വയസുകാരിയിൽ നിന്നും തട്ടിയെടുത്തു; വിൽപനക്കാരൻ അറസ്റ്റിൽ, പൊലീസ് ലോട്ടറി വകുപ്പിന് റിപ്പോർട്ട് നൽകും
ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി രണ്ടാംതവണയും തിരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് സ്റ്റാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന് ജനറല്‍ സെക്രട്ടറിയായും ടി. ആര് ബാലു ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
Also Read
ഇരുവരും രണ്ടാം തവണയാണ് ഈ സ്ഥാനം വഹിക്കുന്നത്. പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി കനിമൊഴി എം.പി തിരഞ്ഞെടുക്കപ്പെട്ടതാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തിലെ സുപ്രധാന തീരുമാനം. മുതിര്‍ന്ന നാല് നേതാക്കള്‍ കൂടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുണ്ട്.
ജനറല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ എം. കെ സ്റ്റാലിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. കരുണാനിധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സ്റ്റാലിന് പത്രിക സമര്‍പ്പണത്തിന് എത്തിയത്. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ ഡി.എം.കെ അധ്യക്ഷനായി ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഡി.എം.കെയുടെ രണ്ടാമത്തെ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. നേരത്തെ ഡി.എം.കെ ട്രഷറര്‍, യൂത്ത് വിങ് സെക്രട്ടറി സ്ഥാനങ്ങള്‍ സ്റ്റാലിന് വഹിച്ചിട്ടുണ്ട്. 1949-ല്‍ സ്ഥാപിതമായ ഡി.എം.കെയില്‍ 1969ലാണ് പ്രസിഡന്റ് സ്ഥാനം സൃഷ്ടിക്കപ്പെട്ടത്. കരുണാനിധിയായിരുന്നു ആദ്യ പ്രസിഡന്റ്.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre