Categories
ഹെപ്പറ്റെറ്റിസ് എ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം പകരുന്നത് മലിനമായ ആഹാരവും കുടിവെള്ളവും വഴി
സ്വയം ചികിത്സ ചെയ്യാതെ ഉടനടി വിദഗ്ധ ഡോക്ടറുടെ സേവനം തേടുക
Trending News
യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും; സ്കൂൾ പഠനം ഓൺലൈൻ ആക്കി, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം
വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്ക് സുഹൃത്തുക്കളുടെ ആഘോഷ യാത്ര; പിന്നാലെ വന്ന യാത്രക്കാർ ചോദ്യം ചെയ്തതും നടുറോഡിൽ കൂട്ടത്തല്ല്
കാസർകോട് ഡ്രോണ്‍ തകര്‍ന്നു വീണതിൽ ദുരൂഹത നീങ്ങി; പൊലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഇതാണ്
ജലജന്യ രോഗമായ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) വിവിധ ജില്ലകളിൽ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഹെപ്പറ്റെറ്റിസ് എ പകരുന്നത്. ശരീര വേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. മൂത്രത്തിലും കണ്ണിലും, ശരീരത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം
Also Read
പാനീയ ചികിത്സ പ്രധാനം
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ നിര്‍ജലീകരണം സംഭവിച്ച് മരണ കാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ ആരംഭിക്കണം.
ഇതിനായി ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന് വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, മോരിന്‍വെള്ളം തുടങ്ങിയവ നല്‍കണം .
പ്രതിരോധ മാര്‍ഗങ്ങള്‍
ആഹാര ശുചിത്വം , കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളച്ച വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്തു കുടിക്കരുത്. പുറത്തുനിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും ഒഴിവാക്കുക. പുറത്തു പോകുമ്പോള്‍ കയ്യില്‍ കുടിവെള്ളം കരുതുക.ആഹാരസാധനങ്ങള്‍ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്.
ഈച്ചകൾ കടക്കാതെ ആഹാര സാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം ഉപയോഗിക്കുക. ആഹാരത്തിന് മുമ്പും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
കിണര്‍ ജലം മലിനമാകാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക. വീടിൻ്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ഈച്ച ശല്യം ഒഴിവാക്കുക. രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ചെയ്യാതെ ഉടനടി വിദഗ്ധ ഡോക്ടറുടെ സേവനം തേടുക.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre