Trending News
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിൻ്റെ ഐ.ടി കമ്പനി ജീവനക്കാരി അമ്മ ജീവനൊടുക്കി; കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും കാരണമെന്ന് പോലീസ്
ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം മൂന്നായി. ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ശേഷിച്ച 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റവന്യുവകുപ്പ് മന്ത്രി കെ.രാജൻ ഉന്നതതല യോഗം വിളിച്ചു. ചൊവാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് ലാൻഡ് റെവന്യു കമ്മീഷണറുടെ ഓഫീസിലാണ് യോഗം.
തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചത്. യോഗത്തിൽ ജില്ലാ കളക്ടർമാരും ആർ.ഡി.ഒമാരും തഹസിൽദാർമാരും പങ്കെടുത്തു.
ചൊവാഴ്‌ച രാവിലെ തിരുവനന്തപുരത്തും കൊല്ലത്തും പുതിയതായി ഓറഞ്ച് അലർട്ട് നൽകിയിരുന്നു. രാവിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടായിരുന്നു. എറണാകുളം, ഇടുക്കി ജില്ലകളിലെ റെഡ് അലർട്ട് നിലനിർത്തിയിരുന്നു. സംസ്ഥാനത്ത് വ്യാഴാഴ്‌ചവരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. അഞ്ച് ദിവസം അതിശക്തമായ മഴ പ്രവചിച്ചതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
ഏഴ് ജില്ലകളിൽ ദേശീയ ദുരന്തനിവാരണസേനയും സജ്ജമായിട്ടുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പൊക്കവും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre