Trending News
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിൻ്റെ ഐ.ടി കമ്പനി ജീവനക്കാരി അമ്മ ജീവനൊടുക്കി; കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും കാരണമെന്ന് പോലീസ്
ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്
കോവിഡിനെതിരെയുള്ള പ്രതിരോധ മരുന്ന് കുത്തിവയ്പ്പ് 2021 ജനുവരി 16നാണ് ഇന്ത്യയില്‍ ആരംഭിച്ചത്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ 20 ലക്ഷത്തിലധികം പേര് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്.
Also Read
പൊതുജനങ്ങള്‍ക്ക് വാക്സിന് എന്ന് ലഭ്യമായി തുടങ്ങുമെന്നതിനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. 2022 അവസാനമായാലും ഇന്ത്യയിലെ പൊതുജനങ്ങളില്‍ പലര്‍ക്കും കോവിഡ് പ്രതിരോധ വാക്സീന് ലഭിച്ചേക്കില്ലെന്ന് അടുത്തിടെ പുറത്ത് വന്ന ഒരു റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല മധ്യ വരുമാനക്കാരായ ചൈന ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും സമാനമാകും അവസ്ഥയെന്ന് എക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമായ എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പല വികസ്വര രാജ്യങ്ങളിലും 2023ന് മുന്‍പ് വ്യാപകമായ കുത്തിവയ്പ്പ് നടക്കില്ലെന്ന് എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ഡയറക്ടര്‍ അഗതേ ഡെമാറിസ് പറയുന്നു. പാവപ്പെട്ട രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ജനസംഖ്യയില്‍ നല്ലൊരു പങ്കും യുവാക്കളുള്ള രാജ്യങ്ങള്‍ക്ക്,വാക്സിന് വിതരണം ചെയ്യാനുള്ള ഉത്സാഹം തന്നെ ഇക്കാലയളവില്‍ നഷ്ടമായേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. 2023ന് മുന്‍പ് 85ലധികം ദരിദ്ര രാജ്യങ്ങളില്‍ വ്യാപകമായ വാക്സിന് വിതരണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre