Trending News
പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തതിൽ വിവാദം; നടപടി ഉണ്ടാകുമെന്നും ഡി.സി.സി
നൊമ്പരമായി ഈ വിജയം; അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം, ഒമ്പത് എ പ്ലസും ഒരു എയും
പാതിരാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ കൈകാര്യം ചെയ്തതായി പരാതി
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഫിഫ റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം ആണിത്. അടുത്തിടെ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു.
Also Read
2023 ഡിസംബര്‍ 21ന് പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇതോടെയാണ് 15 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഇന്ത്യ 117-ാം സ്ഥാനത്തേക്ക് ഒതുങ്ങിയത്.
2017 ജനുവരിയിൽ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 129-ാം സ്ഥാനത്ത് എത്തിയിരുന്നു. 2015 ൽ 173 -ാം സ്ഥാനത്തേക്കും ഇന്ത്യ പിന്തള്ളപ്പെട്ടിരുന്നു. ഇന്ത്യൻ ഫുട്ബോളിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം ആയിരുന്നു ഇത്.
ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തോടെ 35.63 റേറ്റിങ് പോയിണ്ടുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ ഏഷ്യന്‍ റാങ്കിങ്ങില്‍ ഇന്ത്യ 22-ാം സ്ഥാനത്തായി. നിലവിൽ ടോഗോയ്ക്കും (116), ഗിനിയ- ബിസാവുവിനും ഇടയിലാണ് (118) ഇന്ത്യയുടെ റാങ്കിങ്ങ്.
ഓസ്ട്രേലിയ (0-2), ഉസ്ബെക്കിസ്ഥാൻ (0-3), സിറിയ (0-1) എന്നീ ടീമുകളോടാണ്, ജനുവരിയിൽ നടന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ പരാജയപ്പെട്ടത്. നാല് ടീമുകളുള്ള ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
അതേസമയം, ഫിഫ റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. ലോക ചാമ്പ്യൻമാരായ അർജൻ്റീന ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം, ബ്രസീൽ എന്നീ രാജ്യങ്ങളാണ് അർജൻ്റീനക്ക് തൊട്ടുപിന്നിലായുള്ളത്.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre