Categories
tourism

ഗവി വിനോദസഞ്ചാര മേഖല വീണ്ടും തുറന്നു; കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഗവി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

ആങ്ങമൂഴിയില്‍നിന്ന് ഗവിയിലേക്ക് കിളിയെറിഞ്ഞാംകല്ലില്‍ വനം വകുപ്പിന്‍റെ ചെക്ക്‌പോസ്റ്റ് കടന്നുപോകണം.കേരള വനം വികസന കോര്‍പറേഷന്‍ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്.

ഗവി വിനോദസഞ്ചാര മേഖല സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു.കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഗവി കാണാന്‍ ഓണ അവധിയില്‍ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. കോവിഡ്-19 മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഗവി ഇക്കോ ടൂറിസം വനം വകുപ്പ് തുറന്നുനല്‍കിയത്.ഓണ്‍ലൈന്‍ വഴി ബുക്ക്ചെയ്ത വാഹനങ്ങളാണ് ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക്പോസ്റ്റു വഴി കടത്തിവിടുന്നത്.ഒരാള്‍ക്ക് 60 രൂപയും വിദേശികള്‍ക്ക് 120 രൂപയുമാണ് പ്രവേശന ഫീസ്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 വാഹനങ്ങള്‍ക്ക്‌ പോകാന്‍ അനുമതി ലഭിക്കും.ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് റേഞ്ച്‌ ഓഫിസില്‍ രാവിലെ എട്ടിന്‌ ടിക്കറ്റ് വാങ്ങി വേണം യാത്ര ആരംഭിക്കാന്‍. ആങ്ങമൂഴിയില്‍നിന്ന് ഗവിയിലേക്ക് കിളിയെറിഞ്ഞാംകല്ലില്‍ വനം വകുപ്പിന്‍റെ ചെക്ക്‌പോസ്റ്റ് കടന്നുപോകണം.കേരള വനം വികസന കോര്‍പറേഷന്‍ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്. വണ്ടിപ്പെരിയാര്‍ വഴി വരുന്നവര്‍ക്ക്‌ രാവിലെ ഏഴു മുതല്‍ വൈകീട്ട് 4.30 വരെ ഗവിയില്‍ ചെലവഴിക്കാം. പരിശീലനം ലഭിച്ച ഇക്കോ ടൂറിസത്തിലെ ഗൈഡിന്‍റെ സേവനം, ഗവി ഡാമില്‍ ബോട്ടിങ്‌, സുരക്ഷിത മേഖലകളില്‍ ട്രക്കിങ്‌, സൈക്ലിങ്‌, മൂടല്‍മഞ്ഞു പുതച്ചു കിടക്കുന്ന ചെന്താമരക്കൊക്ക, ശബരിമല വ്യൂ പോയന്‍റ്, ഏലത്തോട്ടം സന്ദര്‍ശനം എന്നിവയടക്കം പ്രത്യേക പാക്കേജാണ്.

ഇതില്‍ പ്രഭാതഭക്ഷണം, ഉച്ചയൂണ്, വൈകുന്നേരത്തെ ചായ എന്നിവയും ലഭിക്കും.രാത്രികാല താമസം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ദിവസം പകല്‍ രണ്ടു മുതല്‍ പിറ്റേന്ന് രണ്ടു വരെ ഗവിയില്‍ തങ്ങാനുള്ള പാക്കേജുമുണ്ട്. രാവിലെ വനത്തിലൂടെ വാഹനസവാരിക്കും അവസരം കിട്ടും. രാത്രി വനത്തിനുള്ളില്‍ ക്യാമ്പ് ചെയ്യാന്‍ സുരക്ഷിതമായ ടെന്‍റുകള്‍ സ്ഥാപിച്ചും സൗകര്യമൊരുക്കും. രാത്രിയുടെ നിശ്ശബ്ദതയില്‍ വന്യജീവികളുടെ സാന്നിധ്യം ശബ്ദമായും ഗന്ധമായും കാഴ്ചയായും ചുറ്റുമെത്തുന്നത് അറിയാനാവും.

സീതത്തോടു പഞ്ചായത്തില്‍ പെടുന്ന ഗവിയില്‍ 100 കിലോമീറ്ററോളം വനത്തിലൂടെയുള്ള യാത്ര നവ്യാനുഭൂതി പകരും.പെരിയാര്‍ കടുവ സങ്കേതത്തിന്‍റെ സംരക്ഷിത മേഖല കൂടിയാണിവിടം. ഇടുക്കി ജില്ലയുമായി ചേര്‍ന്നു കിടക്കുന്ന പ്രദേശം. കാട്ടാനയുടെയും കാട്ടുപോത്തിന്‍റെയും കൂട്ടം റോഡിലെ നിത്യ കാഴ്ച. കടുവ, പുലി, ആന, മ്ലാവ്, കേഴ, കാട്ടുപൂച്ച, മലയണ്ണാന്‍, കുരങ്ങ്, സിംഹവാലന്‍കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും പൊന്‍മാന്‍, മരംകൊത്തി തുടങ്ങി വിവിധ തരത്തിലുള്ള പക്ഷികളെയുമാണ് കാണാന്‍ കഴിയുന്നത്.സഞ്ചാരികളെ കാത്ത്‌ ആങ്ങമൂഴി കിളിയെറിഞ്ഞാംകല്ലിനു സമീപം കക്കാട്ടാറില്‍ കുട്ടവഞ്ചി സവാരിയുണ്ട്‌. ഇത്‌ ബുധനാഴ്ച പുനരാരംഭിക്കും.സീതത്തോട് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കുട്ടവഞ്ചി സവാരിക്ക്‌ പാസുണ്ട്‌. 16 കുട്ടവഞ്ചികളാണ് ഒരുക്കിയിട്ടുള്ളത്. ബുക്കിങ്ങിന്‌: www.kfdcecotourism.com

0Shares

Leave a Reply

Your email address will not be published. Required fields are marked *