Categories
ചാർട്ടർ വിമാന സര്‍വീസുകള്‍ നിലയ്ക്കാന്‍ സാധ്യത; പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ സംസ്ഥാന അനുമതി നിര്‍ബന്ധമാക്കി കേന്ദ്രഉത്തരവ്
ചാർട്ടേഡ് വിമാനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നത് രണ്ട് ദിവസത്തിനകം ഗൾഫിലെ നയതന്ത്ര കേന്ദ്രങ്ങൾ നിർത്തിയേക്കും എന്നാണ് വിവരം.
Trending News
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; കുറ്റിക്കോലിൽ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു, ദുഖത്തിലായി മലയോര നാട്
രാഹുലിൻ്റെ കാറില്‍ രക്തക്കറ; പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മറ്റൊരു നിര്‍ണായക തെളിവ്, ഫോറന്‍സിക് പരിശോധന
വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, അധ്യാപകർ പെരുവഴിയിൽ, തട്ടിപ്പുകൾ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടും നടപടിയില്ല
വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യയിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ അതതു സംസ്ഥാന സർക്കാറുകളിൽ നിന്ന് ആദ്യം അനുമതി തേടണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്. പുതിയ ഉത്തരവ് ചാർട്ടഡ് വിമാനങ്ങൾ നിലക്കുന്നതിന് കാരണമാകുമെന്ന് ആശങ്കയുയർന്നു. ഗൾഫ് മേഖല, സൗത്ത് ഇൗസ്റ്റ് ഏഷ്യ, ആസ്ട്രേലിയ, വെസ്റ്റ് യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് നിബന്ധന. വിമാനം ചാർട്ടർ ചെയ്യുന്നതിനുള്ള താൽപര്യം, യാത്രികരുടെ പട്ടിക എന്നിവ സഹിതമാണ് സംസ്ഥാന സർക്കാറിന് അപേക്ഷ നൽകേണ്ടത്.
Also Read
ഒപ്പം നയതന്ത്രകാര്യാലയത്തിലും അപേക്ഷ നൽകണം. സംസ്ഥാന സർക്കാറിൽ നിന്ന് രേഖാമൂലം ലഭിക്കുന്ന അനുമതിയും നയതന്ത്ര കാര്യാലയത്തിെൻറ നിരാക്ഷേപ പത്രവും ചേർത്താണ് ചാർട്ടർ ചെയ്യുന്നവർ വിദേശകാര്യമന്ത്രാലയത്തെ സമീപിക്കേണ്ടത്. സംസ്ഥാനത്തിന്റെ അനുമതി ലഭിച്ച ചാർട്ടേഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറൻസ് കിട്ടാൻ എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കാം.
വിമാനത്താവളത്തിലെ കോവിഡ് പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് പകരം യാത്രക്കാരെ അനുവദിക്കില്ലെന്നും പുതിയ നിബന്ധനകളിലുണ്ട്. സംസ്ഥാന സർക്കാറുകൾ പരിശോധിച്ച് ആവശ്യമായ ക്വാറൻറീൻ സൗകര്യം ഉൾപ്പെടെ സംവിധാനങ്ങളുണ്ട് എന്ന് ഉറപ്പാക്കിയേ അപേക്ഷ അനുവദിക്കൂ എന്ന് ഉത്തരവിൽ പറയുന്നു.ഏതു വിധേനയും നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയാവുന്നതാണ് നിബന്ധന. കോവിഡ് സർട്ടിഫിക്കറ്റ് എന്ന നിബന്ധനക്കെതിരെ രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളുയർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്.
വിമാനം ചാർട്ടർ ചെയ്യുന്നതിന് നയതന്ത്ര കാര്യാലയങ്ങളെ നേരിട്ടു സമീപിക്കാമമെന്നതായിരുന്നു നിലവിലെ സ്ഥിതി. അവിടെ നിന്ന് അനുമതി ലഭിച്ചാലുടൻ വിദേശകാര്യ മന്ത്രാലയത്തെയും. മൂന്നു ദിവസം കൊണ്ട് അനുമതി ലഭിക്കുന്ന സാഹചര്യമായിരുന്നു നിലവിൽ. ഇത് ഉപയോഗപ്പെടുത്തിയാണ് സംഘടനകൾ ഗൾഫിൽനിന്നും ചാർട്ടേർഡ് വിമാനങ്ങൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ അനുമതിക്കായുള്ള പെർഫോമ ഷീറ്റിൽ സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ പേരുണ്ടാകാറില്ല. അതുകൊണ്ടുതന്നെ ആര് ചാർട്ടർ ചെയ്യുന്നെന്നതിനെ സംബന്ധിച്ച് സർക്കാരുകൾക്ക് കൃത്യമായ ധാരണയില്ലായിരുന്നു.
എന്നാൽ പുതിയ ഉത്തരവ് വന്നതോടെ ചാർട്ടറിങ് കൂടുതൽ സങ്കീർണമാകാനാണ് സാധ്യത. തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചാർട്ടേഡ് വിമാനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നത് രണ്ട് ദിവസത്തിനകം ഗൾഫിലെ നയതന്ത്ര കേന്ദ്രങ്ങൾ നിർത്തിയേക്കും എന്നാണ് വിവരം.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre