Categories
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീ; കോട്ടയത്ത് നടന്നത് നിസാര സംഭവമല്ല; പോലീസിൻ്റെ സമയോചിത ഇടപെടൽ ആ സമയം അവിടെ ഗുണം ചെയ്തു; കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ ഭയന്ന് ജനം ജീവിക്കണോ.?
Trending News
മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..
കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്
രാജി ഭീഷണിയിൽ ഉറച്ച് ബാലകൃഷ്ണൻ പെരിയ; രാജ്മോഹന്‍ ഉണ്ണിത്താന് എതിരെ ഗുരുതര ആരോപണങ്ങളും; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി സ്വദേശിനി നീനു ആണ് അറസ്റ്റിലായത്. കുഞ്ഞിനെ വില്‍ക്കാനാണ് തട്ടിയെടുത്തതെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. കടബാധ്യത ഉള്ളതിനാലാണ് ഇത്തരമൊരു കൃത്യത്തിന് തയാറായതെന്നും ഇവര്‍ പറയുന്നു. ചൊവ്വാഴ്ച കോട്ടയത്ത് ബാര്‍ ഹോട്ടലില്‍ എട്ടുവയസുള്ള ആണ്‍കുട്ടിയുമായി ഇവര്‍ മുറിയെടുത്തിരുന്നതായും, കഴിഞ്ഞ ദിവസങ്ങളിലൊക്കെ മെഡിക്കല്‍ കോളജ് പരിസരങ്ങളില്‍ ഇവര്‍ കറങ്ങി നടക്കുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ പറയുന്നു.
Also Read
നവജാത ശിശുവിനെ കടത്തിയത് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീയായിരുന്നു. ഒറ്റനോട്ടത്തില്‍ കണ്ടാൽ അവര്‍ ഡോക്ടര്‍ അല്ല എന്ന് പറയില്ല. പോലീസ് സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് കുഞ്ഞിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞത്, മന്ത്രി വാസവന് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം സംഭവത്തിന് പിന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റാണെന്ന സംശയം ഉയര്‍ത്തി മന്ത്രി തന്നെ രംഗത്ത് വന്നു. പോലീസ് സമഗ്ര അന്വേഷണത്തിലൂടെ ഇക്കാര്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിനെ കാണാതായ ഉടൻ പോലീസ് നടത്തിയ സമയോചിത ഇടപെടൽ കുഞ്ഞിനെ തിരികെ ലഭിച്ചു. മറിച്ചായിരുന്നെങ്കിൽ ആര് സമാദാനം പറയും. ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ ഓർത്ത് ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മനുഷ്യക്കടത്തും അവയവ മാറ്റിവെക്കലിനടക്കം തട്ടികൊണ്ട് പോകലും അപകടങ്ങളും നമുക്കിടയിൽ സംഭവിക്കുന്നു. സിനിമയിലെ പല സംഭവങ്ങളും ഇപ്പോൾ ജീവിതത്തിൽ സംഭവിക്കുകയാണ്. പോലീസ് ഈ കാര്യങ്ങൾ ഗൗരവകരമായി കാണണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ ഭയന്ന് ജനം ജീവിക്കണോ.? എന്നതാണ് നാട്ടുകാരുടെ ചോദ്യം.?
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre