Categories
ഒമാനില്‍ ഖാട്ട് കടത്ത്: മുന്നറിയിപ്പോടെ പോലീസ്
Article
ഒരു പ്രണയം നൽകിയ വിരഹ ദുഖംTrending News
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; കുറ്റിക്കോലിൽ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു, ദുഖത്തിലായി മലയോര നാട്
രാഹുലിൻ്റെ കാറില്‍ രക്തക്കറ; പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മറ്റൊരു നിര്‍ണായക തെളിവ്, ഫോറന്‍സിക് പരിശോധന
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
Also Read
ഒമാന്‍: കഞ്ചാവിനോട് സാദൃശ്യമുള്ള മയക്കുമരുന്ന് ചെടിയായ ഖാട്ടിന്റെ
ഉപയോഗവും കടത്തും വര്‍ധിച്ചു വരുന്നതിനെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍. മയക്കുമരുന്നു കടത്തുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ മയക്കുമരുന്ന് ഖാട്ട് കടത്തുന്നവര്‍ക്ക് തടവും പിഴയുമാണ് ശിക്ഷ ലഭിച്ചിരുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ ഖാട്ട് കടത്തുമായി ബന്ധപ്പെട്ട് 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഖാട്ട് കടത്ത് കൂടിയതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഖാട്ട് കടത്ത് വര്‍ധിക്കുന്നതായി കണ്ടത്തെിയതിനാലാണ് വധശിക്ഷ നല്‍കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഒമാന്‍ മയക്കുമരുന്ന് ശിക്ഷാനിയമമനുസരിച്ച് ഖാട്ട് കടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് നേരിടേണ്ടിവരുക. ഖാട്ട് കടത്തുന്നവര്‍ക്ക് മരണം വരെ ജയില്‍ ശിക്ഷയോ വധ ശിക്ഷയോ ലഭിച്ചേക്കാം. ഇതോടൊപ്പം 50,000 റിയാല്‍ പിഴയും ഒടുക്കേണ്ടിവരും. അതോടൊപ്പം തന്നെ മൂന്നുവര്‍ഷം തടവും 3,000 റിയാല്‍ പിഴയും വേറെയും നല്‍കേണ്ടിവരും. നിലവില്‍ തടവുശിക്ഷയാണ് നല്‍കിവരുന്നത്. ഖാട്ട് ഉപയോഗിക്കുന്നത് മറ്റു മയക്കുമരുന്നുകള്‍പോലെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുന്നതാണെന്ന് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്‍ റഹീം ഖാസിം അല്‍ ഫാര്‍സി പറഞ്ഞു.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre