Categories
പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സുമാർ; സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളുടെ ജീവന് ഭീഷണിയാകുന്നു
Trending News
മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..
കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്
രാജി ഭീഷണിയിൽ ഉറച്ച് ബാലകൃഷ്ണൻ പെരിയ; രാജ്മോഹന് ഉണ്ണിത്താന് എതിരെ ഗുരുതര ആരോപണങ്ങളും; ഫേസ്ബുക്ക് പോസ്റ്റ് പിന്വലിച്ചു
Also Read
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: സ്വകാര്യ ആശുപത്രികളിൽ പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. കാലവർഷം തുടങ്ങിയതോടെ ആശുപത്രികളിൽ വിവിധ പകർച്ചവ്യാധികളും പനിയും ബാധിച്ചെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ‘നിപ്പ വൈറസ്’ ഉൾപ്പെടെ കേരളത്തിൽ കണ്ടെത്തിയ പച്ഛാത്തലത്തിൽ പനിയും മറ്റ് പകർച്ചവ്യാധികളും ബാധിച്ചവരുടെ വാർഡുകളിലും ലേബർ റൂമുകളിലും രോഗികളെ പരിചരിക്കുന്നതിന് ഒരേ നഴ്‌സിംഗ് ജീവനക്കാരെ ജോലിക്ക് നിർബന്ധിക്കുന്ന സർക്കാർ- സ്വകാര്യ ആശുപത്രി അധികൃതരുടെ നടപടികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ.പി ദിനേശ് കുമാർ ചാനൽ ആർ. ബി യോട് പറഞ്ഞു.
പനി ചികിത്സ ‘പ്രോട്ടോകോൾ’ പാലിക്കാത്ത ആശുപത്രികൾക്കെതിരെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി ആരോഗ്യ വകുപ്പിന് നൽകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പനി ബാധിച്ചവരെ ചികിൽസിക്കാൻ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡുകൾ ആശുപത്രികളിൽ ഒരുക്കണമെന്ന് നിർബന്ധമുണ്ട്. പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ ഉപയോഗിക്കണമെന്നും രോഗ വ്യാപനത്തിന് കാരണക്കാരാവരുതെന്നും കർശന നിർദ്ദേശമുണ്ട്.
അണുവിമുക്ത ലേബർ റൂമുകളിൽ പ്രത്യകം നഴ്‌സിംഗ് ജീവനക്കാരെ നവജാതശിശു പരിചരണത്തിന് നിയോഗിക്കണമെന്ന മാനദണ്ഡങ്ങൾ പല ആശുപത്രികളിലും പാലിക്കപ്പെടുന്നില്ല. നവജാത ശിശുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താത്ത ആശുപത്രികൾക്കെതിരെ ജില്ലാ കളക്ടറുടെ സഹായത്തോടെ കർശന നിർദ്ദേശം നൽകുമെന്നും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കാസർകോട്ടെ ചില സ്വകാര്യശുപത്രികൾക്കെതിരെ ഇതിനകം നിരവധി പരാതികളുയർന്നിട്ടുണ്ട്.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre