ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച സംഭവം; കനത്ത ജാഗ്രതയിൽ രാജ്യം; ഇന്ത്യയുടെ നിലപാട് നിർണ്ണായകം; കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം; കൂടുതൽ അറിയാം..

You are currently viewing ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച സംഭവം; കനത്ത ജാഗ്രതയിൽ രാജ്യം; ഇന്ത്യയുടെ നിലപാട് നിർണ്ണായകം; കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം; കൂടുതൽ അറിയാം..

ധാക്ക / ദൽഹി: ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ. കോടതി വിധിക്ക് പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബംഗ്ലാദേശ് കലാപത്തിന് പിന്നാലെ ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് തുടരുന്നത്. എന്നാൽ ബംഗ്ലാദേശിൽ ഹസീനയുടെ പ്രവർത്തകർ അക്രമാസക്തരാവാതിരിക്കാൻ കനത്ത ജാഗ്രതയാണ് തുടരുന്നത്. ഹസീനയ്ക്ക് ജയിൽ ശിക്ഷയോ വധശിക്ഷയോ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ അവരുടെ പാർട്ടി “അവാമി ലീഗ്” ആഹ്വനം ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ കോടതി വിധിക്ക് പിന്നാലെ വിദ്യയുടെ തീരുമാനം എന്ത് എന്നത് കണ്ടറിയണം.

0Shares