
പെരിയ (കാസറഗോഡ്): കേരളത്തിൽ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി എന്ന സങ്കൽപം യാഥാർഥ്യമാക്കാൻ ഒരുങ്ങി കുണിയ. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുമായി മുന്നേറുകയാണ്. അതിനായുള്ള ആധുനിക കെട്ടിട സമുച്ചയം കുണിയ ദേശിയ പാതയോരത്ത് ഒരുക്കിയിട്ടുണ്ട്. കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജ് കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാത്ഥികൾ പഠനം നടത്തിവരികയാണ്. കണ്ണൂർ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ഏഴ് കോഴ്സുകളാണ് നിലവിലുള്ളത്. തൊഴിലധിഷ്ഠിത രീതിയിലാണ് ഈ കോഴ്സുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം തുടങ്ങിയ ഐ.എ.എസ് അക്കാദമി കാസർകോട്ടെ തന്നെ ആദ്യത്തെ റെസിഡൻഷ്യല്‍ സിവില്‍ സർവീസ് അക്കാദമിയാണ്. ഈ വർഷത്തെ ബാച്ചിലേക്ക് 14 സംസ്ഥാനങ്ങളില്‍ നിന്നായി 1400 അപേക്ഷകള്‍ ലഭിച്ചതായി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ കുണിയ ഐ.എ.എസ് അക്കാദമി ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു. കുണിയ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്‌മെന്റ്റ്. ഇതിനായി സർക്കാരിലേക്ക് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ മികച്ച വിദേശ സർവകലാശാലകളുമായി ധാരണാപത്രം ഒപ്പിട്ടതായും കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് അക്കാദമിക് അഡ്വൈസർ പ്രൊഫ. സുധീർ ഗവാനി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നാനോ ടെക്നോളജി, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആസ്ട്രോ ഫിസിക്സ്, റോബോട്ടിക്സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ കോഴ്സുകള്‍ ഉടന്‍ ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷത്തില്‍ കുണിയ എന്‍ട്രന്‍സ് അക്കാദമി, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ലോ കോളേജ്, നഴ്സിങ് കോളജ്, ഫാര്‍മസി കോളജ് എന്നിവ ആരംഭിക്കും. 400 കിടക്കകളുള്ള ആശുപത്രിയുള്ക്കൊള്ളുന്ന മെഡിസിറ്റി, അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറിയും ഗവേഷണ കേന്ദ്രവും, സ്പോര്‍ട്സ് സിറ്റി തുടങ്ങിയവയും ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും. നിലവില്‍ കുണിയ ഐ.എ.എസ് അക്കാദമിയില്‍ പഠനം നടത്തുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമാണെന്ന് മാനേജ്‌മെന്റ്റ് പ്രതിനിധികൾ പറഞ്ഞു.
