വീട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം; കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണത് അയൽക്കാരും അറിഞ്ഞില്ല; നാടിന് നൊമ്പരമായി അമ്മയുടെയും മകൻ്റെയും മരണം

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing വീട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം; കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണത് അയൽക്കാരും അറിഞ്ഞില്ല; നാടിന് നൊമ്പരമായി അമ്മയുടെയും മകൻ്റെയും മരണം

പാലക്കാട്: കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ച സംഭവം നാടിന് നൊമ്പരമായി. വീട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവൻ്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു.

ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവര്‍ ഇടിഞ്ഞുവീണത്. എന്നാല്‍, അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് അയൽക്കാരും നാട്ടുകാരും വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാൻ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

0Shares