Categories
കാസർകോട്ടെ ചൂരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ചു; രണ്ട് പേർ പിടിയിൽ
Trending News
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ 1370 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു; 11 ലക്ഷത്തിൽ അധികം വോട്ടർമാർ; 119 പ്രശ്നബാധ്യത ബൂത്തുകൾ; സുരക്ഷയും ഒരുക്കങ്ങളും; കൂടുതൽ അറിയാം..
തിരഞ്ഞെടുപ്പിന് ഒരുങ്ങി കാസർകോട് ജില്ലയും; ബൂത്തുകളിൽ കുടിവെള്ളവും വെളിച്ചവും ആവശ്യമെങ്കിൽ പ്രാഥമിക ശുശ്രൂഷ; ഫയർഫോഴ്സും പോലീസും സജ്ജം; തിരിച്ചറിയൽ രേഖ നിർബന്ധം; ഒരുക്കങ്ങൾ, കൂടുതൽ അറിയാം..
ബൂത്ത് സജ്ജീകരണം; പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും നാളെ ഡിസംബർ 10ന് രാവിലെ 10 മണിമുതൽ വിതരണം ചെയ്യും; യാത്ര സൗകര്യങ്ങൾക്ക് 689 വാഹനങ്ങൾ; കൂടുതൽ അറിയാം..

കാസർകോട്: പഴയ ചുരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ച് സംഘർഷത്തിന് ശ്രമിച്ച രണ്ട് പേരേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേർക്കെതിരേ കാസർകോട് പോലീസ് കേസെടുത്തു. കഴിഞ ദിവസം രാത്രി 12.30 ഓടെയാണ് സംഭവം. റിയാസ് മൗലവിലുടെ കൊലപാതകം നടന്ന അതെ പ്രദേശത്താണ് വീണ്ടും കലാപത്തിന് ശ്രമിച്ചത്. റോഡിലുടനീളം മദ്യകുപ്പികൾ വലിച്ചെറിഞ്ഞും പൊട്ടിച്ചുമാണ് സംഘം ബഹളംവെച്ചത്. നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയാണ് രണ്ട് പേരേ കസ്റ്റഡിയിൽ എടുത്തത്. സംഘം ഒരു വിഭാഗത്തിന് നേരേ പ്രകോപനപരമായി തെറി വിളിച്ചതായും കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തേ തുടർന്ന് ചൂരി പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read










