
ജാമ്യത്തിലിറങ്ങുന്ന പ്രതികളുടെ ലോക്കേഷന്‍ മനസിലാക്കാന്‍ പുതിയ നടപടിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജാമ്യത്തിലിറങ്ങുന്നവര്‍ സ്മാര്‍ട്‌ഫോണില്‍ ജി.പി.എസ് ഓണാക്കി ഇട്ടിരിക്കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് അനൂപ് ചിത്കാരയാണ് നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നത്.
‘ജാമ്യം കിട്ടിയാൽ 15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം. ഇതിൻ്റെ ഐ.എം.ഇഐ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും പൊലീസ് സ്റ്റേഷനില്‍ നൽകുകയും വേണം. ഫോണിലെ ലോക്കേഷന്‍ എപ്പോളും ഓണ്‍ ആക്കി വെയ്ക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ ലോക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ ചെയ്യണം’, എന്നിവയാണ് ജസ്റ്റിസ് അനൂപ് ചിത്കാര ഉത്തരവിട്ടത്.

ഫോണിൻ്റെ വാട്‌സ് ആപ്പ് ചാറ്റുകള്‍, ലൊക്കേഷന്‍ ഹിസ്റ്ററി, കോള്‍ ഹിസ്റ്ററി എന്നിവ നീക്കം ചെയ്യാന്‍ പാടില്ല. എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമെ ഇത്തരം ജാമ്യ നിബന്ധനകള്‍ നിര്‍ദേശിക്കാനാകു എന്നും ജസ്റ്റിസ് വ്യക്തമാക്കി.
