Categories
സി.പി.എം സംസ്ഥാന സെക്രട്ടറിയെ തള്ളി മുഖ്യമന്ത്രി; RSSമായി പാർട്ടി ഒരുകാലത്തും സഹകരിച്ചിട്ടില്ല, ഇനി സഹകരിക്കുകയുമില്ല; എം.വി ഗോവിന്ദൻ പറഞ്ഞതോ.?മുഖ്യമന്ത്രി പറഞ്ഞതോ.? സത്യം നിങ്ങൾപറയു..
Trending News
തിരഞ്ഞെടുപ്പിന് ഒരുങ്ങി കാസർകോട് ജില്ലയും; ബൂത്തുകളിൽ കുടിവെള്ളവും വെളിച്ചവും ആവശ്യമെങ്കിൽ പ്രാഥമിക ശുശ്രൂഷ; ഫയർഫോഴ്സും പോലീസും സജ്ജം; തിരിച്ചറിയൽ രേഖ നിർബന്ധം; ഒരുക്കങ്ങൾ, കൂടുതൽ അറിയാം..
ബൂത്ത് സജ്ജീകരണം; പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും നാളെ ഡിസംബർ 10ന് രാവിലെ 10 മണിമുതൽ വിതരണം ചെയ്യും; യാത്ര സൗകര്യങ്ങൾക്ക് 689 വാഹനങ്ങൾ; കൂടുതൽ അറിയാം..
ഒരു മണിക്കൂർ നീണ്ട വാദ പ്രതിവാദം; ഒടുവിൽ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ്; രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് പോകുമ്പോൾ; അണിയറയിൽ നടന്നത്..?

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി.
ആർ.എസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിശദീകരണവുമായാണ് മുഖ്യമന്ത്രി ഇന്ന് രംഗത്ത് എത്തിയത്. നിലമ്പൂർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ RSS വിഷയത്തിൽ വിശദീകരണം നൽകിയത്. അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സി.പി.എം പോരാടിയത് എന്നും RSS മായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ല എന്നും പഴയ കാല തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായാണ് സി.പി.എം സഹകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Also Read
എന്നാൽ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് RSSമായി പാർട്ടി മുമ്പ് സഹകരിച്ചിട്ടുണ്ട് എന്നാണ്. സംഭവം വിവാദമാകും എന്ന് മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാണിച്ചപ്പോൾ അതിൽ എന്താണ് വിവാദം സത്യം പറയാൻ പാർട്ടിക്ക് മടിയില്ല എന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. ഈ സംഭവം തിരുത്തിയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനം. ഇതിലൂടെ പാർട്ടി പ്രവർത്തകരാണ് വെട്ടിലായത്. പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതാണോ ശരി അല്ല മുഖ്യമന്ത്രി പറയുന്നതാണോ ശരി എന്ന ചോദ്യം പരസ്പരം ചോദിക്കുന്ന അവസ്ഥ. ആർഎസ്എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടില്ലെന്നും നാളെയും ഐക്യപ്പെടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് മാത്രമല്ല, ഒരു വർഗീയ ശക്തിയുമായും യോജിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.











