കാസർകോട് ജില്ലയിൽ സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതിയിലൂടെ മാത്രം; അനധികൃതമായി ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യും: ജില്ലാ കളക്ടര്‍
വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ബൈക്കുള്ളവരെയും ആവശ്യമായി വരും. ഇവര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്നും ലഭ്യമാക്കും.
വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ബൈക്കുള്ളവരെയും ആവശ്യമായി വരും. ഇവര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്നും ലഭ്യമാക്കും.
രോഗിയുമായി ആശുപത്രിയില്‍ വാഹനങ്ങളില്‍ അഞ്ച് പേര്‍ വരെ പോകുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.കഴിവതും രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവു .
കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന പോലീസുകാരെയാണ് നിയന്ത്രണം നടപ്പാക്കാന്‍ കാസര്‍കോട് വിനിയോഗിച്ചിരിക്കുന്നത്.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സെൻട്രലൈസ്ഡ് എസി പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി
പുതിയ ബസ്റ്റാന്റ് പരിസരത്ത് കൂട്ടം ചേര്‍ന്നവരെ പോലീസ് വിരട്ടിയോടിച്ചു. അവശ്യസാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കളക്ടര്‍.
രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍, സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പുറത്ത് സഞ്ചരിച്ചാൽ, ഈ വിവരം വാര്‍ഡ്തല ജാഗ്രതാ സമിതി കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാവു. അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് ഇതില്‍ ഇളവുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ നടപടി സ്വീകരിക്കണം.