Categories
international national news

ലാഹോറിലും കറാച്ചിയിലും ഡ്രോൺ ആക്രമണം നടത്തി ഇന്ത്യ; നഗരങ്ങളിലെ സ്ഫോടനത്തിൽ നടുങ്ങി പാകിസ്ഥാൻ..

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യൻ അതിർത്തിയിൽ പാക്ക് പ്രകോപനം തുടരുന്നു. ഷെല്ലാക്രമണത്തിൽ ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിലെ വീടുകൾ തകർന്നു. 15 ൽ അധികം സാദാരണക്കാർ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യൻ പട്ടാളം തിരിച്ചടിക്കുന്നുണ്ട്. അതേസമയം പാകിസ്ഥാൻ ഇന്ത്യയിലേക്ക് തൊടുത്ത റോക്കെറ്റ് ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യൻ സേന തകർത്തു. കനത്ത ജാഗ്രതയിലാണ് അതിർത്തി ഗ്രാമങ്ങൾ. ഇന്ത്യയിലെ നിരവധി നഗരങ്ങളെ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ റോക്കറ്റ് വിക്ഷേപിച്ചത്. എന്നാൽ റഷ്യൻ നിർമ്മിത പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യ അതിനെ തകർത്തു. ഇതിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലേക്ക് ഡ്രോൺ ആക്രമണം നടത്തി. പാകിസ്ഥാനിലെ ലാഹോർ, കറാച്ചി തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണം. ഇന്ത്യയിലേക്ക് റോക്കറ്റ് വിക്ഷേപിച്ച കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഇസ്രായേൽ നിർമ്മിത ഡ്രോൺ ഉപയോഗിച്ചുള്ള പ്രത്യാക്രമണം. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും അടക്കം വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളിലും സ്ഫോടനം നടന്നതായാണ് വിവരം. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. വിമാന താവളത്തിനടുത്തും സ്പോടനമുണ്ടായി. ഇതിന് പിന്നിൽ ഇന്ത്യ എന്നും ഇസ്രായേൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്നും പാകിസ്ഥാൻ വ്യക്തമാക്കി. അതേസമയം അമേരിക്ക പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിലെ അമേരിക്കൻ പൗരന്മാർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും. നയതന്ത്ര ഉദ്യോഗസ്ഥർ ലാഹോർ- കറാച്ചി എന്നിവിടങ്ങളിൽ നിന്നും മാറണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. അതേസമയം സന്യത്തെ അഭിനന്ദിച്ച് സർവ്വകക്ഷി യോഗം ദില്ലിയിൽ ചേർന്നു. പാകിസ്ഥാനിലെ ഭീകരകേന്ദ്രത്തിൽ 100 അധികം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി യോഗത്തിൽ പറഞ്ഞു. സൈന്യത്തിന് പൂർണ്ണ പിന്തുണയെന്ന് പ്രതിപക്ഷം അറിയിച്ചു. “ഓപ്പറേഷൻ സിന്ദൂർ” തുടരുന്നതായി സൈന്യം വാർത്താ കുറിപ്പിൽ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest