
തുര്‍ക്കിയിലും സിറിയയിലും അനുഭവപ്പെട്ട ശക്തമായ മൂന്ന് ഭൂകമ്പങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 3000 ത്തിലധികം ആളുകളാണ്. നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ട്. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വലിച്ചെടുത്തവരില്‍ ഘാനയുടെ സൂപ്പര്‍സ്റ്റാര്‍ ഫുട്ബോള്‍ താരവുമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഹോട്ട്സ്റ്റാറായ ക്രിസ്റ്റ്യന്‍ ആറ്റ്സുവിനീയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കു ഇടയില്‍ നിന്നും കണ്ടെത്തിയത്. താരത്തിൻ്റെ കാലിന് ഗുരുതര പരുക്കുണ്ട്.
തിങ്കളാഴ്‌ച രാവിലെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഡസന്‍ കണക്കിന് തുടര്‍ചലനങ്ങള്‍ ഉണ്ടായി. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും മറ്റ് സംഘര്‍ഷങ്ങളില്‍ നിന്നും പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകള്‍ നിറഞ്ഞ മേഖലയിലെ പ്രധാന നഗരങ്ങളുടെ മുഴുവന്‍ ഭാഗങ്ങളും തുടച്ചുനീക്കപ്പെട്ടു.

തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയില്‍, വിമാന താവളത്തിലെ ഏക റണ്‍വേയും തകര്‍ന്ന് പൂര്‍ണ്ണമായും ഉപയോഗശൂന്യമായി.
31 കാരനായ അറ്റ്‌സു കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ ഒരു സ്പെല്‍ കളിച്ചതിന് ശേഷം തെക്കന്‍ നഗരമായ അൻ്റെക്യ ആസ്ഥാനമായുള്ള ഹതായ്‌സ്‌പോറില്‍ ചേര്‍ന്നു. തകര്‍ന്ന കെട്ടിടത്തില്‍ ക്ലബ് ഡയറക്ടര്‍ ടാനര്‍ സാവുട്ടും ഉണ്ടെന്ന് കരുതുന്നതായും ക്ലബ്ബ് അധികൃതര്‍ക്ക് ഇരുവരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഒസാറ്റ് പറഞ്ഞു. അവര്‍ കുടുങ്ങിയിരിക്കാനാണ് സാധ്യത, ഒസാറ്റ് പറഞ്ഞു. മറ്റ് രണ്ട് ഹാറ്റെയ്‌സ്‌പോര്‍ കളിക്കാരെയെങ്കിലും അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ സുരക്ഷിതരാണെന്ന് ഒസാറ്റ് പറഞ്ഞു.
തിങ്കളാഴ്‌ചത്തെ ഭൂകമ്പം പതിറ്റാണ്ടുകള്‍ക്കിടെ തുര്‍ക്കി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണെന്ന് രാജ്യത്തിൻ്റെ പ്രസിഡണ്ട് പറഞ്ഞു. ഭൂകമ്പ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ ഭൂചലനമാണ് ആദ്യത്തെ ഭൂകമ്പം. 12 മണിക്കൂറിന് ശേഷം, റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി, അതിൻ്റെ പ്രഭവകേന്ദ്രം കഹ്‌റമന്‍മാരാസ് പ്രവിശ്യയിലെ എല്‍ബിസ്ഥാന്‍ ജില്ലയിലാണ്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. ഇതിൻ്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നു. 2000 വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന ചരിത്രപരമായ നാഴികക്കല്ലായ ഗാസിയാന്‍ടെപ് കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയുടെ ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
