Trending News
കാസറഗോഡ് നഗരസഭയിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായി; 39 വാർഡുകളിൽ 24 എണ്ണവും സ്വന്തമാക്കി യു.ഡി.എഫ്; കരുത്ത് കാട്ടി മുസ്ലിം ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പ് വിധി നിർണ്ണയത്തിൽ മുസ്ലിം ലീഗിന് ഇരട്ടി മധുരം; മത്സരിച്ച മുതിർന്ന ലീഗ് താക്കളെല്ലാം വിജയിച്ചു; വനിതാ ലീഗ് നേതാക്കൾക്കും വിജയം; കൂടുതൽ അറിയാം..
മുളിയാർ ഗ്രാമ പഞ്ചായത്ത് അടക്കം 6 പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന് യു.ഡി.എഫ്; ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം; കൂടുതൽ അറിയാം..

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 1000 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിര്‍മിച്ചു നല്‍കുക എന്നും സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലായിരിക്കും വീടുകള്‍ നിര്‍മിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ ഈ വീടുകളില്‍ തന്നെ രണ്ടാം നില പണിയാന്‍ കഴിയുന്ന വിധത്തിലായിരിക്കും നിര്‍മാണം നടത്തുക എന്നും അദ്ദേഹം അറിയിച്ചു. ദുരന്തബാധിത മേഖലയില്‍ സെപ്റ്റംബര്‍ രണ്ടിന് സ്കൂള്‍ പ്രവേശനോത്സവം നടത്തും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിൻ്റെ ഭാഗമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read
പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും എന്നും തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്കു തൊഴില്‍ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്കു താല്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും നല്‍കും. വാടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിൻ്റെ ഭാഗമാക്കും. വായ്പ എഴുതിത്തള്ളുന്നതില്‍ റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും ബന്ധപ്പെടും. വയനാട്ടിലെ ഉരുള്‍പൊട്ടലിലുണ്ടായ നഷ്ടക്കണക്കും പുറത്ത് വന്നു. 183 വീടുകളും 340 ഹെക്ടര്‍ കൃഷിയിടവുമാണ് നഷ്ടമായിരിക്കുന്നത്. 145 വീടുകള്‍ ദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 170 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. അതേസമയം വിലങ്ങാട്ടെ ദുരിതബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.











