
ലോകത്ത് ഏറ്റവും കൂടുതൽ യു.പി.ഐ വഴിയുള്ള പണമിടപാട് നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതേ സമയം സ്വീകാര്യത കൂടുന്നത് അനുസരിച്ച് പണിടപാടുകളിൽ തട്ടിപ്പും വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020-2021 ലെ 77,000 കേസുകളില്‍ നിന്ന 2021-22ൽ 84,000 ലേക്കും കഴിഞ്ഞ വര്‍ഷം 95,000 ലേക്കും യു.പി.ഐ തട്ടിപ്പു കേസുകൾ ഉയർന്നുവെന്നാണ് ധനമന്ത്രാലയത്തിൻ്റെ കണക്ക്.
അപരിചിതമായ ഫോണ്‍ നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിൻ്റെ തുടക്കം. കഴിഞ്ഞ മാർച്ചിലും ഏപ്രിലിലും 800 കോടി യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ തുറക്കുന്നത് യു.പി.ഐ ആപ്പിലേക്കായിരിക്കും. ഇതിലെ ഓട്ടോ ഡെബിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അക്കണ്ടിലെ പണം പൂർണമായും നഷ്ടപ്പെടും.

അപരിചിതമായ ഫോണ്‍ നമ്പറുകളിൽ നിന്നുള്ള മെസേജുകളില്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ചോദിക്കുന്നവയാണെങ്കില്‍ മറുപടി നൽകാതെ ഇരിക്കുക. ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുക. തട്ടിപ്പ് വെബ്സൈറ്റുകളിൽ നിന്ന് വരുന്ന റിവാര്‍ഡുകളും ക്യാഷ് ബാക്കുകളുടേയും ലിങ്കുകൾ കണ്ട് അവയിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക, തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാം. മെസേജുകൾ വഴി ഒദ്യോഗിക വിവരങ്ങൾ ബാങ്കുകളും സർക്കാർ ഏജൻസികളും ശേഖരിക്കില്ല.
