Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം: ആത്മകഥാ വിവാദം തണുപ്പിക്കാൻ പാർട്ടി ശ്രമം. ഇ.പി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് ഇ.പിയെ എത്തിക്കാനുള്ള സി.പി.എം നീക്കം. നാളെ വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇ.പി സംസാരിക്കും എന്നാണ് റിപ്പോർട്ട്. പാർട്ടി നിർദ്ദേശപ്രകാരമാണ് ഇ.പി എത്തുന്നത്. ആത്മകഥ തൻ്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞിരുന്നു. സംഭവത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗകൂടിയായ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. മന്ത്രിസ്ഥാനം നഷ്ട്ടമായതിന് ശഷം ഇ.പി നേരിട്ടും അല്ലാതെയും നടത്തുന്ന വിവാദങ്ങൾ വലിയ രീതിയിൽ പാർട്ടിക്ക് ദോഷം ചെയ്യുന്നുണ്ട്. സംഭവങ്ങളിലുണ്ടാകുന്ന മാധ്യമ വർത്തയും പാർട്ടിയെ കാര്യമായി ബാധിക്കുന്നു. ഇത് തിരിച്ചറിഞ്ഞ സി.പി.എം നേതാക്കൾ ഉപതെരഞ്ഞെടുപ്പ് വേളയിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
Also Read











