
ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രമുഖ ബിസ്കറ്റ് നിർമാതാക്കളായ പാർലെ-ജി 10,000 ജീവനക്കാരെ പിരിച്ച് വിടുന്നു. ഉൽപാദനം കുറക്കുന്നതിന്‍റെ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജി.എസ്.ടിയാണ് ബിസ്കറ്റ് വിൽപനയിൽ ഇടിവുണ്ടാക്കിയതെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ മായങ്ക് ഷാ പ്രതികരിച്ചു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയിൽ കാർ മുതൽ വസ്ത്രങ്ങൾ വരെ എല്ലാ ഉൽപന്നങ്ങളുടെയും വിൽപന കുറയുകയാണ്.

ഇതേ തുടർന്ന് നിരവധി കമ്പനികൾ ഉൽപാദനം വെട്ടിച്ചുരുക്കിയിരിന്നു. ഈ പാതയിലാണ് പാർലെ-ജിയുടെ പോക്ക്. വിൽപനയിൽ കുറവുണ്ടായതോടെ ജീവനക്കാരെ ഒഴിവാക്കാൻ നിർബന്ധിതരായതായി പാർലെ-ജി അറിയിച്ചു. കേന്ദ്രസർക്കാറിന്‍റെ ഇടപ്പെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. 1929 ജീവനക്കാരുമായാണ് പാർലെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.
1,000,000ത്തോളം ജീവനക്കാരാണ് നിലവിൽ പാർലെയും സഹ കമ്പനികളിലുമായി ജോലി ചെയ്യുന്നത്. പാര്‍ലയില്‍ കമ്പനി തുടങ്ങിയതുകൊണ്ടാണ് ബിസ്‌കറ്റിന് പാര്‍ലെ ഗ്ലൂക്കോ എന്ന് പേരിട്ടത്. 1939ലായിരുന്നു തുടക്കം. 1980ല്‍ പേര് പാര്‍ലെ-ജിയെന്ന് മാറ്റി. പാര്‍ലെ-ജിയുടെ എതിരാളി ബ്രിട്ടാണിയ ബിസ്‌കറ്റായിരുന്നു.
