ആന്ധ്രാപ്രദേശ് : ഡി ടി പി എം.എല്‍.എയും മുന്‍ എം.എല്‍.എയും നക്സലുകളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. എം.എല്‍.എ കിടാരി സര്‍വേശ്വര റാവു, മുന്‍ എം.എല്‍.എ ശിവേരി സോമ എന്നിവരാണു കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് വിശാഖപട്ടണം ജില്ലയിലെ അരക്കു വാലിയിലാണ് ടി.ഡി.പി നേതാക്കള്‍ കൊല്ലപ്പെട്ടത്.
ഒഡീഷയുമായി അതിർത്തി പങ്കിടുന്ന ആദിവാസി മേഖലയാണ് അരക്കു വാലി എന്ന പ്രദേശം. മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാലിന്റെ പ്രവര്ത്തനകേന്ദ്രമായാണ് അരക്കു വാലി അറിയപ്പെടുന്നത്. നേതാക്കളുടെ കൊലപാതകത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.