
ബംഗളൂരു: കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ഒരു ക്ഷേത്രത്തിനകത്ത് മൂന്ന് പുജാരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ അരക്കേശ്വര ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗണേഷ്, പ്രകാശ്, ആനന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കവർച്ചക്കിടെ തടയാൻ ശ്രമിച്ച പുജാരിമാരെ കൊലപ്പെടുത്തിയതാവാമെന്നാണ് പോലീസ് പറയുന്നത്. ഭണ്ഡാരപ്പെട്ടിയിലെ പണം മോഷണം പോയിട്ടുണ്ട്. നാണയങ്ങൾ നഷ്ട്ടപെട്ടിട്ടില്ല.

ക്ഷേത്രത്തിന് അകത്ത് ഉറങ്ങികിടന്ന പൂജാരിമാരെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. മോഷണം നടത്തുന്നത് പുജാരിമാർ കണ്ടതാകാം കൊലപാതകത്തിൽ കലാശിക്കാൻ കാരണമെന്നാണ് പോലീസ് നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മൂന്ന് പൂജാരിമാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മൂന്നുപേരുടെയും കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
