
കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീവ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 38 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് നജീവ് കാന്തപുരത്തിന്‍റെ ജയം. ഇതോടെ ആരോപണം ഉയർന്നു. ഇത് പ്രതിയായി മാറി. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം.
കോടതി വിധി മുസ്ലിം ലീഗിൻ്റെ വിജയമാണ്. നജീബ് കാന്തപുരത്തിന് എം.എൽ.എയായി തുടരാനാകും. കോടതി വിധിയിൽ പാണക്കാട് തങ്ങൾ പ്രതികരിച്ചു. സത്യം വിജയിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. എം.എൽ.എ എന്ന നിലയിൽ നജീബ് ഒരുപാട് ഗുണകരമായ കാര്യങ്ങൾ ചെയ്തതാണ്. അതിനൊക്കെ ഉള്ള അംഗീകാരം കൂടിയായി കോടതി വിധി. ജനാധിപത്യം വിജയിച്ചു എന്നും സാദിഖലി തങ്ങൾ പറഞ്ഞു.
