
മീററ്റ് (യു.പി): ജിംനേഷ്യ ഉടമയും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ റോഹ്ത പ്രദേശത്തുള്ള ഹോട്ടലിലാണ് സംഭവം. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ ജിംനേഷ്യ ഉടമയാണ്. ഒരാൾ ഒളിവിലാണ്.
അമര്‍പാൽ എന്ന വ്യെക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സംഭവം നടന്ന റസ്ന റോഡിലെ ഹോട്ടല്‍. ഇതിന്‍റെ ഒന്നാം നിലയിലാണ് ജിംനേഷ്യം പ്രവർത്തിക്കുന്നത്. അമര്‍പാലിന്‍റെ മകന്‍ ഉജ്വലിന്‍റെ ഉടമസ്ഥതയിലാണ് ജിംനേഷ്യ. വെള്ളിയാഴ്ച വൈകീട്ടാണ് ഉജ്വലും രണ്ട് സുഹൃത്തുക്കളും ചേർന്ന് സൗഹൃദം നടിച്ച് യുവതിയെ ഹോട്ടലിലെത്തിച്ചത്. അവിടെ വെച്ച് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധരഹിതമാക്കുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
മണിക്കൂറുകൾക്ക് ശേഷം ബോധം തിരികെ ലഭിച്ച യുവതി ബന്ധുവിനെ വിളിച്ച് സംഭവം വിവരിക്കുകയായിരുന്നു. ബന്ധുവാണ് പോലീസിനെ വിവരം അറിയിക്കുന്നത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് രണ്ടുപ്രതികളെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടികൂടി. ഒരാൾ ഓടി രക്ഷപെടുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളായ ഉജ്വലും സത്വായ് സ്വദേശിയായ സൗരഭുവിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്തുനിന്നും രക്ഷപെട്ട മൂന്നാം പ്രതി മോനുവിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം മൊഴി രേഖപ്പെടുത്തി.
