Categories
national news trending

മല്യയും മോദിയും ഉള്‍പ്പെടെ ബാങ്കുകളെ തട്ടിച്ച്‌ വിദേശത്തേക്ക് മുങ്ങിയവരില്‍ നിന്നും 15,000 കോടി തിരിച്ചു പിടിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

40000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായിട്ടാണ് കണക്കാക്കപ്പെടുന്നത്

Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയവരില്‍ നിന്നും സര്‍ക്കാര്‍ ഇതുവരെ 15,000 കോടി രൂപ തിരിച്ചു പിടിച്ച്‌ ബാങ്കുകള്‍ക്ക് നല്‍കിയതായി വെളിപ്പെടുത്തല്‍. വിജയ് മല്യയും നീരവ് മോദിയും അടക്കം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പേരുചേര്‍ക്കപ്പെട്ട 19 വമ്പന്മാരില്‍ നിന്നും ഇതിനകം 15,113 കോടി രൂപ പിടിച്ചെടുത്ത് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ചൊവ്വാഴ്‌ച രാജ്യസഭയെ അറിയിച്ചത്.

മല്യ, മോദി, നിതിന്‍ ജയന്തിലാല്‍ സന്ദേശര, ചേതന്‍ ജയന്തിലാല്‍ സന്ദേശര, ദീപ്‌തി ചേതന്‍ ജയന്തിലാല്‍ സന്ദേശര, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍, ജുനൈദ് ഇഖ്ബാല്‍ മേമന്‍, ഹാജ്റ ഇഖ്ബാല്‍ മേമന്‍, ആസിഫ് ഇക്ബാല്‍ മേമന്‍, രാമചന്ദ്രന്‍ വിശ്വനാഥന്‍ എന്നീ പത്തുപേരുടെ കാര്യമാണ് പറഞ്ഞത്.

ഇവരെല്ലാം ചേര്‍ന്ന് 40000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായിട്ടാണ് കണക്കാക്കപ്പെടുന്നത്. മറ്റ് ഒമ്പത് പേര്‍ക്കെതിരെ 2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്‌ട് (എഫ്‌.ഇ.ഒ.എ) പ്രകാരം എന്‍ഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജെലാറ്റിന്‍ ഉല്‍പ്പാദകനായിരുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള ഫാര്‍മ ഭീമനായ സ്റ്റെര്‍ലിംഗ് ബയോടെക്കില്‍ സന്ദേശരസും ഹിതേഷ് കുമാര്‍ പട്ടേലും പങ്കാളികളായിരുന്നു. ഇവര്‍ പിന്നീട് പാപ്പരാകുകയും കമ്പനി നഷ്ടത്തിലാകുകയും ചെയ്‌തതോടെ യു.എസ് ആസ്ഥാനമായുള്ള ഫുഡ് സ്റ്റാര്‍ട്ടപ്പായ പെര്‍ഫെക്റ്റ് ഡേ ഇത് ഏറ്റെടുക്കുകയായിരുന്നു.

ജുനൈദ് മേമന്‍, ഹാജ്റ മേമന്‍, ആസിഫ് മേമന്‍ എന്നിവര്‍ ഒരുകാലത്ത് ദാവൂദ് ഇബ്രാഹിമിൻ്റെ വലംകൈയായിരുന്ന പ്രശസ്‌ത മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെ കുടുംബാംഗങ്ങളാണ്.

ദേവാസ് മള്‍ട്ടി മീഡിയയുടെ രാമചന്ദ്രന്‍ വിശ്വനാഥനും പട്ടികയിലുണ്ട്. എന്നിരുന്നാലും 19ല്‍ നാലുപേര്‍ ഇപ്പോള്‍ പുറത്താണ്. എന്നാല്‍, 19 പേരില്‍ എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റിന് ഇതുവരെ ഇന്ത്യയില്‍ എത്തിക്കാനായത് നാലുപേരെ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest