Categories
local news

ഉത്സവാഘോഷങ്ങളിൽ നിറഞ്ഞാടിയ അമ്മൻകുടം കാലകാരൻ; നാരായണൻ കാവുങ്കാലിന് ഫോക് ലോർ അവാർഡ്

2012ൽ ഫ്രാൻസിൽ നടന്ന കാലാപരിപാടികളിൽ പാലക്കാട്ട് പൂക്കാവടി സംഘത്തിന്‍റെ പ്രകടനം ഏറെ പ്രകീർത്തിയുണ്ടാക്കിയിരുന്നു.

നീലേശ്വരം/കാസർകോട്: 2020ലെ ഫോക് ലോർ അക്കാദമി അവാർഡ് നേടിയ നാരായണൻ കാവുങ്കാലിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. നിരവധി ബഹുമതികൾ ലഭിച്ചിരുന്നെങ്കിലും ഈ അംഗീകാരം ഏറെ സന്തോഷം നൽകുന്നുവെന്നും, തന്‍റെ കൂടെ പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലധികമായി കാവുങ്കാൽ നാരയണന്‍റെ നേതൃത്വത്തിൽ നീലേശ്വരം പാലക്കാട്ട് പൂക്കാവടി സംഘത്തിന്‍റെ 85 കാലകാരന്മാരടങ്ങുന്ന സംഘം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും കലാ പ്രകടനങ്ങൾ നടത്തി. 2012ൽ ഫ്രാൻസിൽ നടന്ന കാലാപരിപാടികളിൽ പാലക്കാട്ട് പൂക്കാവടി സംഘത്തിന്‍റെ പ്രകടനം ഏറെ പ്രകീർത്തിയുണ്ടാക്കിയിരുന്നു. മലബാറിന്‍റെ ഉത്സവ- ഘോഷയാത്രകളിലും തിരുമുൽകാഴ്ചകളിലും, കലാ- സംസ്കാരിക ഘോഷയാത്രകളിൽ സ്ഥിരം സാന്നിദ്ധ്യമാകുന്ന ഈ പൂക്കാവടി സംഘം വ്യത്യസ്ഥമായ നിരവധി കലാപ്രകടനങ്ങളുടെ സംഗമമാണ്.

പരമ്പരാഗത ക്ഷേത്ര നൃത്തരൂപമായ അമ്മംകുടം തെക്കൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും ഏറെ പ്രചാരത്തിലുണ്ട്. ഭഗവതി അല്ലെങ്കിൽ മാരി അമ്മന്‍റെ ജനപ്രിയ ദേവതകളായാണ് നൃത്തം സാധാരണയായി നടത്തുന്നത്. തലയിൽ കലങ്ങൾ വയ്ക്കുകയും നൃത്തം ചെയ്യുമ്പോൾ മികച്ച ബാലൻസിംഗിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ‘അമ്മ’ അല്ലെങ്കിൽ ‘ദേവി’ കലം എന്നർത്ഥം വരുന്ന ‘കുടം’ എന്നിവ സൂചിപ്പിക്കുന്ന ‘അമ്മൻ’ എന്ന വാക്കുകളിൽ നിന്നാണ് അമ്മംകുടം എന്ന പേര് വന്നത്. രണ്ട് വാക്കുകളും തമിഴിലും മലയാളത്തിലും സാധാരണമാണ്.

കലാസംഘത്തിലെ ഭൂരിഭാഗം കലാകാരൻമാരും നാട്ടുകാരാണ്. കോറോണ മഹാമാരിമുലം കലാകാരന്മാരെല്ലാം ദുരിതത്തിലായി. കാലകാരൻമാരുടെ സംഘടനയായ സവാക്ക് 2021 ൽകാലാരത്ന അവർഡ് ആദരിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *