
1. ഭഗത് സിംഗ് പഞ്ചാബ് ഗവര്‍ണര്‍ക്ക് എഴുതിയ കത്ത് (ലാഹോര്‍ ജയില്‍, 1931)
“നിങ്ങളുടെ കോടതി വിധി പ്രകാരം ഞങ്ങള്‍ യുദ്ധം ചെയ്തവരാണെന്നും അതുകൊണ്ടുതന്നെ യുദ്ധ തടവുകാരാണെന്നുമുള്ള കാര്യം ഞാന്‍ ശ്രദ്ധയില്‍പ്പെടുത്താനാഗ്രഹിക്കുന്നു. ആ രീതിയില്‍ തന്നെ ഞങ്ങള്‍ കൈകാര്യം ചെയ്യപ്പെടണം എന്നും ആവശ്യപ്പെടുന്നു, അതായത്, ഞങ്ങളെ തൂക്കിലേറ്റുന്നതിനു പകരം വെടിവെച്ചുകൊല്ലണം..”
(1931 മാർച്ച് 23 ന് ഭഗത് സിംഗിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. ജയിലിന്‍റെ പുറകുവശത്തെ മതിലു പൊളിച്ച് ആരുമറിയാതെ മൃതദേഹം കൊണ്ട് പോയി അകലെയുള്ള ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം നദിയിലെറിഞ്ഞു.)

2. പുറവന്‍ മോയിന്‍ കുട്ടി (ബ്രിട്ടീഷുകാര്‍ തൂക്കിക്കൊല്ലുന്നതിന്‍റെ തലേദിവസം , കോയമ്പത്തൂര്‍ ജയിലില്‍ വെച്ച് ഭാര്യക്ക് എഴുതിയത്, 1923)
“എന്‍റെ ഭാര്യ അറിയ്യേണ്ടതിന്..അന്യായമായാണ് എന്നെ തൂക്കികൊല്ലുന്നത്. എങ്കിലും നീ ദുഖിക്കരുത്. ഈ മരണം നമ്മുടെ നാടിനു വേണ്ടിയാണ്. രാജ്യത്തിനു വേണ്ടി ആയിരം വട്ടം തൂക്കിലേറ്റുന്നത് എനിക്ക് സന്തോഷമേയുള്ളൂ. പടച്ചവന് മുമ്പില്‍ ഞാനൊരു രക്തസാക്ഷിയാവാൻ നീ പ്രാര്‍ഥിക്കണം.”
(1923 ജൂലൈ 26 നു ആ ധീരദേശാഭിമാനിയെ തൂക്കികൊല്ലാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. സപ്തമ്പര്‍ പതിനാലം തീയതി കോയമ്പത്തൂര്‍ ജയിലില്‍ വെച്ച് തൂക്കികൊല്ലപ്പെട്ടു)
3.വി.ഡി.സവര്‍ക്കറുടെ കത്ത് (സെല്ലുലാര്‍ ജയില്‍,ആന്‍ഡമാന്‍,1913)
“ബ്രിട്ടീഷ് ഗവണ്മെന്റിന്‍റെ അപാരമായ ഔദാര്യത്താലും ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കില്‍ നവോത്ഥാനത്തിന്‍റെ പരമോന്നത രൂപമായ ഇംഗ്ലീഷ് സര്‍ക്കാറിന്‍റെ ശക്തനായ വക്താവായി ഞാന്‍ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂര്‍ണ്ണമായ വിധേയത്വം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്‍റെ പരിവര്‍ത്തനം ഒരിക്കല്‍ എന്നെ മാര്‍ഗദര്‍ശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷനുകൂല നിലപാടിലേക്ക് മടക്കിക്കൊണ്ടുവരും. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഇഷ്ടമനുസരിച്ച് സര്‍ക്കാരിനെ ഏതു വിധത്തില്‍ സേവിക്കുന്നതിനും ഞാന്‍ തയ്യാറാണ്…”
( മാപ്പെഴുതി കൊടുത്തു ജയില്‍ മോചിതനായ ഇദ്ദേഹം ആ മാപ്പ് വ്യവസ്ഥ പാലിക്കാന്‍ സ്വാതന്ത്യ സമരങ്ങളില്‍ പങ്കെടുക്കാതെ ഹിന്ദുത്വം പ്രചരിപ്പിക്കാൻ രാജ്യമൊട്ടാകെ സഞ്ചരിച്ചു. അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹത്തിന്‍റെ ഗാന്ധിവധ ഗൂഡാലോചനയിലെ പങ്ക് കപൂർ കമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്)
