കൗമാരകലയുടെ തിരികള്‍ തെളിയുമ്പോള്‍ കണ്ണൂര്‍ അഭിമാനിക്കുന്നത് ആദ്യ തിലകപട്ടം നേടിയ സബീനയെ ഓര്‍ത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing കൗമാരകലയുടെ തിരികള്‍ തെളിയുമ്പോള്‍ കണ്ണൂര്‍ അഭിമാനിക്കുന്നത് ആദ്യ തിലകപട്ടം നേടിയ സബീനയെ ഓര്‍ത്ത്.

കണ്ണൂര്‍: കൗമാരകലോത്സവത്തിന് കണ്ണൂര്‍ സാക്ഷിയാകുമ്പോള്‍ ഓര്‍മ പുതുക്കാനായി കണ്ണൂരിന്റെ ആദ്യ കലാതിലകമായ സബീന നലവടത്തുമുണ്ടാകും. കണ്ണൂര്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന പ്രതിഭയാണ് സബീന. 1986ലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ‘പ്രതിഭ, തിലകപട്ടങ്ങള്‍’ ഏര്‍പ്പെടുത്തിയത്. അരോളി ഹൈസ്‌കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയായിരിക്കെ 1987 ലാണ് സബീന കണ്ണൂരിലേക്ക് തിലകപട്ടം കൊണ്ടുവരുന്നത്.

ഓയില്‍ പെയിന്റിങ്, മോണോ ആക്ട്, തബല, പദ്യപാരായണം എന്നിവയിലാണ് സബീന മത്സരിച്ചത്. അതില്‍ ഓയില്‍ പെയിന്റിംങിന് ഒന്നാം സ്ഥാനവും, മോണോ ആക്ട്, തബല എന്നിവയില്‍ രണ്ടാം സ്ഥാനവും പദ്യപാരായണത്തില്‍ ഗ്രേഡ് പോയിന്റും ലഭിച്ചു. തൊട്ടടുത്തവര്‍ഷവും സബീന കലാതിലകപട്ടം നിലനിര്‍ത്തി. അധ്യാപകനും ചിത്രകാരനുമായ ഉല്ലാസ് ബാബുവാണ് പാപ്പിനിശ്ശേരി വേളാപുരം സ്വദേശി സബീനയുടെ ഭര്‍ത്താവ്. ചിത്രകാരിയായ സബീനയും ഭര്‍ത്താവും കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. കണ്ണൂര്‍ ആര്‍.ടി.ഒ.ഓഫിസില്‍ സീനിയര്‍ ക്ലര്‍ക്കായ സബീന ഉല്ലാസ് ഇപ്പോള്‍ കാസര്‍കോട് കൊല്ലങ്കൈയിലാണ് താമസം.

0Shares