
തിരുവനന്തപുരം: ക്കോഴിവില 87 രൂപയായി നിശ്ചയിച്ച മന്ത്രി തോമസ് ഐസക്കിന്റെ തീരുമാനത്തിനെതിരെ വ്യാപാരികൾ. മന്ത്രിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ഓള്‍ കേരള ചിക്കന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. ഉത്പാദക ചെലവ് പോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ കോഴി വില നിശ്ചയിച്ചതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ ഇറച്ചിക്കോഴിയുടെ വില്പന വില 87 രൂപയായിരിക്കുമെന്ന് ധനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. കോഴി വില കിലോയ്ക്ക് 87 രൂപയില്‍ കൂട്ടി സംസ്ഥാനത്തു വില്ക്കാന് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം സമരം നടത്താനുള്ള വ്യാപാരികളുടെ തരുമാനം ശെരിയല്ലന്നും സമരത്തില്‍ നിന്നു വ്യാപാരികൾ പിന്മാറണമെന്നും ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു. വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത് തെറ്റിദ്ധാരണമൂലമാണെന്നും ഇവരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
