Categories
വിദേശത്തു കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നോട്ട് മാറാൻ ഇളവുകളുമായി: ആര്‍ബിഐ.
Trending News
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ 1370 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു; 11 ലക്ഷത്തിൽ അധികം വോട്ടർമാർ; 119 പ്രശ്നബാധ്യത ബൂത്തുകൾ; സുരക്ഷയും ഒരുക്കങ്ങളും; കൂടുതൽ അറിയാം..
തിരഞ്ഞെടുപ്പിന് ഒരുങ്ങി കാസർകോട് ജില്ലയും; ബൂത്തുകളിൽ കുടിവെള്ളവും വെളിച്ചവും ആവശ്യമെങ്കിൽ പ്രാഥമിക ശുശ്രൂഷ; ഫയർഫോഴ്സും പോലീസും സജ്ജം; തിരിച്ചറിയൽ രേഖ നിർബന്ധം; ഒരുക്കങ്ങൾ, കൂടുതൽ അറിയാം..
ബൂത്ത് സജ്ജീകരണം; പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും നാളെ ഡിസംബർ 10ന് രാവിലെ 10 മണിമുതൽ വിതരണം ചെയ്യും; യാത്ര സൗകര്യങ്ങൾക്ക് 689 വാഹനങ്ങൾ; കൂടുതൽ അറിയാം..
Also Read
ന്യൂഡല്‍ഹി: വിദേശത്തു കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ അസാധുനോട്ടുകള്‍ മാറുന്നതിന് പുതിയ ഇളവുകളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2016 നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും നോട്ടുകള്‍ മാറിയെടുക്കാം. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു.

നിശ്ചിത കാലയളവില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാറ്റാവുന്ന നോട്ടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) അനുസരിച്ച് പരമാവധി മാറ്റാവുന്നത് 25,000 രൂപയാണ്. വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ തിരിച്ചറിയല്‍ രേഖയ്ക്കൊപ്പം വിദേശത്തായിരുന്നുവെന്നു തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചാല്‍ നോട്ട് മാറി ലഭിക്കുമെന്ന് റിസര്‍ബാങ്ക് അറിയിച്ചു. കൂടാതെ മുന്‍പ് നോട്ടുകള്‍ മാറ്റിവാങ്ങിയിരുന്നോയെന്നും വ്യക്തമാക്കണം. നോട്ട് മാറ്റിവാങ്ങാന്‍ മറ്റാരെയും ചുമതലപ്പെടാത്താന്‍ സാധിക്കില്ല.

അക്കൗണ്ട് ഉടമ തന്നെ നേരിട്ടെത്തണം. കെ വൈ സി നടപടികള്‍ പൂര്‍ത്തിയാക്കിയ അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കാന്‍ സാധിക്കുകയെന്നും റിസര്‍ബാങ്ക് വ്യക്തമാക്കി. നേപ്പാള്‍, ഭൂട്ടാന്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ഈ സേവനം ലഭ്യമാകില്ല. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ ഈ സൗകര്യമുണ്ടായിരിക്കും.











