
2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് അറിയിച്ചു റിസർവ് ബാങ്ക്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീൻ നോട്ട് പോളിസി അനുസരിച്ച്, ആണ് പ്രചാരത്തിൽ നിന്ന് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.
അതേസമയം 2000 രൂപ മൂല്യമുള്ള നോട്ടുകൾ നിയമപരമായി തുടരും. സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും പൊതുജനങ്ങൾക്ക് മതിയായ സമയം നൽകുന്നതിനും, എല്ലാ ബാങ്കുകളും 2023 സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾക്ക് നിക്ഷേപം അല്ലെങ്കിൽ കൈമാറ്റ സൗകര്യം നൽകും എന്നാണ് പുറത്തു വരുന്ന വിവരം.
നിലവില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകള്‍ നിയമപരമായി തുടരുമെന്നും ആളുകള്‍ക്ക് ഇടപാടുകള്‍ക്കായി അവ ഉപയോഗിക്കുന്നത് തുടരാമെന്നും പേയ്മെന്റായി സ്വീകരിക്കാമെന്നും സെന്‍ട്രല്‍ ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. 2023 സെപ്റ്റംബര്‍ 30-നോ അതിനുമുമ്പോ ഈ നോട്ടുകള്‍ നിക്ഷേപിക്കാനും/അല്ലെങ്കില്‍ മാറ്റാനും ആര്‍.ബി.ഐ പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള നീക്കം പൗരന്മാരെ ഉടനടി ബാധിക്കില്ല, കാരണം അവ മാറിയെടുക്കാന്‍ മതിയായ സമയം ലഭിക്കും.

2000 രൂപ നോട്ടുകള്‍ എങ്ങനെ മാറ്റാം?
പൊതുജനങ്ങള്‍ക്ക് 2000 രൂപ നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ ഏതെങ്കിലും ബാങ്ക് ശാഖയില്‍ നിന്ന് മറ്റ് മൂല്യങ്ങളുടെ നോട്ടുകളാക്കി മാറ്റാനോ അവസരമുണ്ടാകുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം സാധാരണ രീതിയില്‍, അതായത് നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കും ബാധകമായ മറ്റ് നിയമപരമായ വ്യവസ്ഥകള്‍ക്കും വിധേയമായി നടത്താം, ”ആര്‍.ബി.ഐ പറഞ്ഞു.
