
യു.പിയിലെ ബാഗ്പത്തിലെ ഒരു കോളേജിലെ പ്രിന്‍സിപ്പലായിരുന്നു ദീപ്തി ബഹല്‍, ഇപ്പോള്‍ യു.പിയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയിലെ മുന്‍നിരക്കാരിയാണ് ഇവര്‍. ദീപ്തി ബഹലിനെ പിടികൂടാന്‍ 5 ലക്ഷം രൂപ പാരിതോഷികമാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബൈക്ക് ബോട്ട് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളാണ് ലോനിയില്‍ താമസിച്ചിരുന്ന ദീപ്തി. ഒരു ബൈക്ക് ടാക്‌സി സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി നോയിഡയില്‍ നിന്ന് തട്ടിപ്പ് നടത്തിയ സൂത്രധാരന്‍ സഞ്ജയ് ഭാട്ടിയുടെ ഭാര്യയാണ് അവര്‍. തട്ടിപ്പിൻ്റെ നൂലാമാലകള്‍ സംസ്ഥാനം തോറും കടന്നുപോയതിനാല്‍ അന്വേഷണ ഏജന്‍സികള്‍ തട്ടിപ്പിൻ്റെ വ്യാപ്തിയെക്കുറിച്ച് വ്യത്യസ്തമായ കണക്കുകൂട്ടലുകള്‍ നടത്തി. രാജ്യത്തുടനീളം 250 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസ് അന്വേഷിക്കുന്ന മീററ്റ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം 4,500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണക്കാക്കുന്നു. 40 വയസ്സുള്ള ദീപ്തി 2019-ല്‍ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസുകള്‍ ഫയല്‍ ചെയ്തതു മുതല്‍ ഒളിവിലാണ്. ബൈക്ക് ബോട്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളാണ് ലോണിയില്‍ താമസിച്ചിരുന്ന ദീപ്തി ബഹല്‍. 2010 ഓഗസ്റ്റ് 20-ന് ഭര്‍ത്താവ് സഞ്ജയ് ഭാട്ടിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഗാര്‍വിറ്റ് ഇന്നൊവേറ്റീവ് പ്രൊമോട്ടേഴ്സ് ലിമിറ്റഡ് (ജിഐപിഎല്‍) എന്ന പേരില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി സംയോജിപ്പിച്ചു.
‘2017 ഓഗസ്റ്റില്‍, ഭാട്ടി തൻ്റെ സ്ഥാപനം വഴി ‘ബൈക്ക് ബോട്ട് – ജി.ഐ.പി.എല്‍ നല്‍കുന്ന ബൈക്ക് ടാക്സി’ എന്ന പദ്ധതി ആരംഭിച്ചു, ദീപ്തിയെ കമ്പനിയുടെ അഡീഷണല്‍ ഡയറക്ടറാക്കി,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോടതിയിലെ ഒരു ഹിയറിംഗിനിടെ, അവരുടെ അഭിഭാഷകന്‍ അവര്‍ കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണെന്നും 2017 ഫെബ്രുവരി 14 ന് സ്ഥാപനത്തില്‍ നിന്ന് രാജിവച്ചതായും അവകാശപ്പെട്ടു.

2019-ല്‍ ബൈക്ക് ബോട്ട് കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ 40 വയസ്സുള്ള ദീപ്തി ഒളിവിലാണ്. ‘അന്വേഷണത്തില്‍ അവര്‍ വിവാഹത്തിന് മുമ്പ് ബാഗ്പത്തില്‍ അധ്യാപികയായിരുന്നുവെന്ന് ഞങ്ങള്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2021 മാര്‍ച്ചില്‍ അന്വേഷണ ഏജന്‍സികള്‍ ലോണിയിലെ അവരുടെ വസതി അറ്റാച്ച് ചെയ്തു. നേരത്തെ, മീററ്റിലെ വീട്ടില്‍ പരിശോധന നടത്തിയ സംഘം ഏകദേശം 10 വര്‍ഷം മുമ്പ് അവര്‍ നഗരം വിട്ടതായി കണ്ടെത്തി.
അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്‌ളബ്ബ് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉടന്‍ തന്നെ ദീപ്തി രാജ്യം വിട്ടിരിക്കാമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ദീപ്തിക്കും മറ്റൊരു പ്രതിയായ ഭൂദേവ് സിങ്ങിനുമെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഗ്രേറ്റര്‍ നോയിഡയില്‍ രജിസ്റ്റര്‍ ചെയ്ത 118 കേസുകളിലും രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്ത 150 ലധികം കേസുകളിലും ദീപ്തിയുടെ പേരുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിച്ച 31 പേരെയും 13 കമ്പനികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
