ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു; മുഴുവൻ ലോണും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി; അതാത് ബാങ്കുകൾക്ക് തീരുമാനമെടുക്കാമെന്ന് ബാങ്കേഴ്സ സമിതി

  • Post category:news
  • Reading time:1 min read
You are currently viewing ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു; മുഴുവൻ ലോണും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി; അതാത് ബാങ്കുകൾക്ക് തീരുമാനമെടുക്കാമെന്ന് ബാങ്കേഴ്സ സമിതി

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ അനുകൂല സമീപനം സ്വീകരിച്ച് ബാങ്കേഴ്സ സമിതി. വായ്‌പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം. മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും. വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. മുഴുവൻ ആളുകളും മരിച്ച കുടുംബങ്ങൾ, കുടുംബനാഥൻ മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാർശയാണ് നൽകുക. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാൻ ബാങ്കുകളോട് നിർദ്ദേശിച്ചു. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമില്ല എന്നും പറയുന്നു. കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വർഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകർക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്സ് സമിതി ശുപാർശ നല്‍കും. ഏറ്റവും അധികം വായ്പ നൽകിയത് ഗ്രാമീൺ ബാങ്കാണ്. ആകെ 12 ബാങ്കുകളിലായാണ് ദുരന്ത ബാധിതരുടെ വായ്പ ബാധ്യതകളുള്ളത്. 3220 പേർ 35.32 കോടി വായ്പ എടുത്തിട്ടുണ്ട്. അതില്‍ കൃഷി വായ്പ 2460 പേർ എടുത്തിട്ടുണ്ട്. അത് 19.81 കോടിയാണ്. 245 പേർ ചെറുകിട സംരംഭകരാണ്. 3.4 കോടിയാണ് ഇവരെടുത്ത വായ്പ. എന്നാണ് കണക്ക്. ദുരന്ത മേഖലയിലെ മുഴുവൻ ലോണും എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവണം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

0Shares