ബന്ധുക്കള്‍ അകന്നു; നവജാത ശിശുവിന് നരേന്ദ്ര മോഡി എന്ന് പേരിട്ട മുസ്ലീംകുടുംബം കുഞ്ഞിന്‍റെ പേര് മാറ്റി

  • Post category:news
  • Reading time:1 min read
You are currently viewing ബന്ധുക്കള്‍ അകന്നു; നവജാത ശിശുവിന് നരേന്ദ്ര മോഡി എന്ന് പേരിട്ട മുസ്ലീംകുടുംബം കുഞ്ഞിന്‍റെ പേര് മാറ്റി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോഡി എന്ന് പേരിട്ട മുസ്ലിം കുടുംബം ഒരാഴ്ച തികയും മുമ്പേ പേര് മാറ്റി. അല്‍താഫ് ആലം മോദി എന്ന പേരാണ് ഇപ്പോള്‍ ഇട്ടിരിക്കുന്നത്.
‘അതെ, എന്‍റെ കുഞ്ഞിന് നരേന്ദ്ര മോഡിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോഡി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്‍റെ പേരിടാമെന്ന്,’ ഇതായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കുട്ടിയുടെ അമ്മ മേനാസ് ബീഗം അന്ന് പറഞ്ഞത്.

എന്നാല്‍ മോഡി എന്ന പേരിട്ടതോടെ കുഞ്ഞിനെ കാണാനോ, ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാനോ കുടുംബാംഗങ്ങളാരും വന്നില്ല. സമുദായംഗങ്ങളായവരും ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇതോടെ മുന്‍പെടുത്ത തീരുമാനം മാതാപിതാക്കള്‍ മാറ്റുകയായിരുന്നു. നരേന്ദ്ര മോഡിയെന്ന പേരിന് പകരം അല്‍താഫ് ആലം മോദിയെന്നാക്കി. ഇപ്പോഴും മോദി എന്ന വാക്ക് പേരില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു.

അതേസമയം കുഞ്ഞിന്‍റെ ജനന തീയ്യതി സംബന്ധിച്ച് മറ്റൊരു വിവാദം കൂടി ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23 നാണ് കുഞ്ഞ് ജനിച്ചതെന്നാണ് കുടുംബം അവകാശപ്പെടുന്നത്. എന്നാല്‍ കുഞ്ഞ് ജനിച്ചത് മെയ് 12 നാണെന്ന് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ജനന രജിസ്‌ട്രേഷന് തെറ്റായ തീയ്യതിയാണ് മേനാസ് ബീഗം നല്‍കിയതെന്നും അവര്‍ ആരോപിച്ചു.

0Shares