ജപ്പാന്‍: ഫുകുഷിമ മേഖലയിലെ ഹോന്‍ഷു ദ്വീപിലുണ്ടായ ഭൂചലനത്തിനു പിന്നാലെ സുനാമിയും. ഇതേതുടർന്ന് ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. ആളപായമോ നാശനഷ്ട്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തിനു ശേഷം സുനാമി ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1.4 മീറ്റര്‍ ഉയരത്തിലാണ് തിരമാലകള്‍ ആഞ്ഞടിച്ചത്.


