കാസര്‍കോട്: നാൾക്കുനാൾ വർധിച്ചുവരുന്ന അസഹ്യമായ ചൂടിനെ പ്രതിരോധിക്കാൻ നമ്മുടെ വീടിന് സാധിക്കാറില്ല. നിലവിൽ ചൂടിനെ അകറ്റാൻ വീടിൻ്റെ മുകളിൽ പുതിയ റൂഫിങ് ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര ഒരുക്കുകയാണ് പതിവ്. എന്നാൽ കൂടുതൽ ആളുകൾക്കും ഇത് ഇഷ്ട്ടപെടാറില്ല. കാരണം വീടിൻ്റെ തനതായ ഭംഗി റൂഫിങ് ഷീറ്റ് ഉപയോഗിച്ചാൽ കിട്ടില്ല എന്നതാണ്. എന്നാൽ ചിലർ ചെറിയ വീടുകൾക്ക് ഇത് ഉപയോഗപ്പെടുത്താറുമുണ്ട്. അങ്ങനെയെങ്കിൽ ഇരുനില വീടുകൾക്ക് റൂഫിങ് ചെയ്യാനും സാധിക്കാറില്ല എന്നതാണ് വാസ്തവം. ഇതോടെയാണ് വീടിന് ‘ഹീറ്റ് ഔട്ട്’ എന്ന പുതിയ കവചം ഒരുക്കാൻ കൂടുതൽ ആളുകളും തയ്യാറാകുന്നത്.
എന്താണ് ‘ഹീറ്റ് ഔട്ട്’..?
കോൺക്രീറ്റ് കെട്ടിടങ്ങൾക്കോ അഥവാ റൂഫിങ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾക്കോ അതിൽ വീട്, ഓഫീസ്, വ്യാപാര-വ്യവസായ ശാലകൾ, ആശുപത്രികള്‍, സ്കൂൾ കെട്ടിടങ്ങൾ.. അങ്ങനെ എന്തുമാകാം, ഇത്തരം കെട്ടിടങ്ങളിൽ ഉണ്ടാകുന്ന ചോർച്ച, വിള്ളൽ, അതുമല്ലങ്കിൽ അസഹ്യമായ ചൂട് (റൂഫിങ് ഷീറ്റിൽ മഴക്കാലത്തുണ്ടാകുന്ന വലിയ ശബ്ദം) ഇവ ഹീറ്റ് ഔട്ട് എന്ന കവചം കൊണ്ട് പൂർണമായും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
കവചം എങ്ങനെയാണ് ചെയ്യുന്നത്..?
വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്ന രണ്ടുതരം പേസ്റ്റുകളും ഐ.എസ്.ഐ മുദ്രയുള്ള അംഗീകൃത കമ്പനിയുടെ ഷീറ്റുകളും പെയിന്റും ഉപയോഗിച്ച് കെട്ടിടത്തിന് മുകളിൽ കവചം ഒരുക്കുകയാണ് ചെയ്യുന്നത്. വിദേശത്ത് 25 വർഷത്തിൽ അതികം ജോലിചെയ്ത് പരിചയ സമ്പന്നരായ പ്രൊഫഷണല്‍സിൻ്റെ മേൽനോട്ടത്തിൽ സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ കവചം ഒരുക്കുന്നത്.
ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ചോര്‍ച്ചയുടെ പേരില്‍ പലരും പൊളിച്ചുമാറ്റാറുണ്ട്. എന്നാല്‍ ഗൃഹാതുരത്വം തുളുമ്പുന്ന പഴയവീട് പൊളിച്ചുമാറ്റാന്‍ പലര്‍ക്കും താല്പര്യമില്ല. എന്നാല്‍ എത്രപഴക്കം ചെന്ന വീടായാലും പൊളിച്ചുമാറ്റേണ്ടതില്ല. പൂര്‍ണമായും വിള്ളലും ചോർച്ചയും ഇല്ലാതാക്കി വീടുകള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ഹീറ്റൗട്ട്. അമേരിക്കന്‍ ടെക്കനോളജിയിലൂടെ മേല്‍ക്കൂരയുടെ മുകളില്‍ പണിയുന്ന കവചം വീടിനകത്ത് എപ്പോഴും തണുപ്പിൻ്റെ (കൂളിങ്) അനുഭൂതി നിലനിർത്തുന്നു.
എ.സിയും, ഫാനും, വൈദ്യുതിയുമില്ലാതെ ചുരുങ്ങിയ ചെലവിൽ ഏതുവേനൽ ചൂടിലും തണുപ്പ് നിലനിര്‍ത്തുന്നുവെന്ന പ്രത്യേകതയും ഹീറ്റ് ഔട്ടിനുണ്ട്. വീടിൻ്റെ ചോര്‍ച്ച തടയാനും ചൂടിൽനിന്ന് ഒരു പരിധിവരെ രക്ഷനേടാനും ഗള്‍ഫുനാടുകളിൽ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നത് ഈ ടെക്കനോളജിയാണ്. കോഴിക്കോട് കേന്ദ്രമാക്കിയാണ് ഹീറ്റ് ഔട്ട് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതെങ്കിലും ആവശ്യാനുസരണം സംസ്ഥാനത്തുടനീളം സേവനമൊരുക്കുന്നുണ്ട്. പ്രവാസികളായിരുന്ന മലപ്പുറം സ്വദേശികളാണ് ഹീറ്റ് ഔട്ട് മലയാളികൾക്ക് പരിചയപ്പെടുത്തിയത്. ഇതിനകം തന്നെ മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലടക്കം വീട്, ആശുപത്രി, വ്യവസായ ശാലകൾ തുടങ്ങിയ നിരവധി കെട്ടിടങ്ങളിൽ ‘ഹീറ്റ് ഔട്ട്’ പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.
വേനല്‍ചൂട് അസഹ്യമാകുന്ന ഇക്കാലത്ത് നിങ്ങളുടെ വീടിന് ഹീറ്റൗട്ടിൻ്റെ സേവനം ആവശ്യമെങ്കില്‍ ബന്ധപ്പെടുക: (കാസർകോട് – ഹാരിസ് +91 8301045641, മലപ്പുറം: അബ്ദുൽ റഹ്മാൻ 8078966195, 8589909561 )