വളപട്ടണം ഐ.എസ് കേസ്; രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്, പ്രതികളെ കുടുക്കിയത് ഡി.വൈ.എസ്.പി ആയിരുന്ന പി.പി സദാനന്ദൻ്റെ തന്ത്രപരമായ അന്വേഷണ തുടക്കം

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing വളപട്ടണം ഐ.എസ് കേസ്; രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്, പ്രതികളെ കുടുക്കിയത് ഡി.വൈ.എസ്.പി ആയിരുന്ന പി.പി സദാനന്ദൻ്റെ തന്ത്രപരമായ അന്വേഷണ തുടക്കം

കണ്ണൂര്‍ / കൊച്ചി: കണ്ണൂര്‍ വളപട്ടണം ഐ.എസ് തീവ്രവാദ കേസിലെ പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ച്‌ കൊച്ചി എന്‍.ഐ എ കോടതി. ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇരുവരും 50000 രൂപ വീതം പിഴയടയ്ക്കുകയും വേണം. രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും 30000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലങ്കില്‍ മൂന്ന് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.

ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിലാജ് ,‌ വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്‌, തലശ്ശേരി ചിറക്കര സ്വദേശി യു.കെ ഹംസ എന്നിവരാണ് കേസിലെ പ്രതികകള്‍. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്‍റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എയിലും, രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. സിറിയയിലേക്കുള്ള യാത്രാമദ്ധ്യേ തുര്‍ക്കിയില്‍ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുള്‍ റസാഖും പൊലീസ് പിടിയിലായത്. ആദ്യം കേസ് അന്വേഷിച്ചത് കണ്ണൂർ ഡി.വൈ.എസ്.പി ആയിരുന്ന പി.പി സദാനന്ദൻ്റെ നേതൃത്വത്തിലുള്ള തന്ത്രപരമായ അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്. കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

0Shares