
മുസ്‌ലിം ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഒരു ഭാഗത്ത് ബി.ജെ.പിയെയും വേറൊരു ഭാഗത്ത് മുസ്ലിംലീഗ്- വെൽഫയർ പാർട്ടി സഖ്യത്തെയും കോൺഗ്രസ് അംഗീകരിച്ചുവെന്നും മുസ്‌ലിം ഏകീകരണത്തിന്‍റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമിയെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ മതമൗലികമായ തീവ്രവർഗീയവൽക്കണം കോൺഗ്രസ് അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും വിജയരാഘവൻ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ലീഗ് സാമ്പത്തിക സംവരണത്തെ പരസ്യമായി എതിര്‍ത്ത് ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സ്വന്തം നിലപാട് എന്നതിനേക്കാൾ ലീഗിന്‍റെ വർഗീയ ധ്രുവീകരണമാണ് കോൺഗ്രസിനെ നയിക്കുന്നത്. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ യു.ഡി.എഫ് അതിരുകൾ ലംഘിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.
